June 4, 2023

Malayalam

Live News & Updates തത്സമയ വാർത്തകളും അപ്‌ഡേറ്റുകളും

  • ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ: സമരം വിജയിക്കേണ്ടത് ആത്മാഭിമാനമുള്ള ഓരോ സ്ത്രീയുടെയും ആവശ്യമെന്ന് കെ സുധാകരന്‍
    on June 4, 2023 at 5:18 am

    തിരുവനന്തപുരം: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ബേട്ടി ബച്ചാവോ എന്ന മുദ്രാവാക്യം മുഴക്കിയ സര്‍ക്കാരാണ് ബിജെപിയുടേത്. അത് വെറും വാചകക്കസര്‍ത്താണെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് ഡല്‍ഹിയില്‍ അരങ്ങേറുന്നത്. സമാധാനപരമായി പോരാട്ടം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്ക് നേരെയുണ്ടായത് കിരാതമായ പൊലീസ് നടപടിയാണ്. ഗുസ്തി താരങ്ങളുടെ സമരം വിജയിക്കേണ്ടത് ആത്മാഭിമാനമുള്ള ഓരോ സ്ത്രീയുടെയും ആവശ്യമാണെന്നും സമരത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നെന്ന് സുധാകരന്‍ പറഞ്ഞു.  കെ സുധാകരന്‍ പറഞ്ഞത്: ‘ബേട്ടി ബച്ചാവോ ‘ എന്ന മുദ്രാവാക്യം മുഴക്കിയ സര്‍ക്കാരാണ് ബിജെപിയുടേത്. അത് വെറും വാചകക്കസര്‍ത്താണെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് കായിക താരങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ അരങ്ങേറുന്നത്. തങ്ങളെ പീഡിപ്പിച്ച ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ  അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 21 മുതല്‍ ഗുസ്തി താരങ്ങള്‍ പ്രതിഷേധം നടത്തി വരികയാണ്. നിരവധി ദേശീയ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഢന പരാതി ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു താരവും ഉള്‍പ്പെടും. ” ”ഞായറാഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ പ്രതിഷേധമാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളില്‍ പലരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താരങ്ങളുടെ സമരപ്പന്തലുകള്‍ പൊളിക്കുകയും പ്രതിഷേധ സമരത്തിന്റെ സംഘാടകര്‍ക്കെതിരെ കലാപത്തിനും നിയമ വിരുദ്ധമായ കൂടിച്ചേരലിനും കേസെടുക്കുകയും ചെയ്തു. പോക്‌സോ കേസ് അടക്കം ചുമത്തപ്പെട്ട പീഡകനായ ബിജെപി ഗുണ്ടാ നേതാവിന് എതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് സമാധാനപരമായ പോരാട്ടം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്ക് നേരെയുണ്ടായത് കിരാതമായ പോലീസ് നടപടിയാണ്. ” ”ഈ താരങ്ങളുടെ സമരം വിജയിക്കേണ്ടത് ആത്മാഭിമാനമുള്ള ഓരോ ഇന്ത്യന്‍ സ്ത്രീയുടെയും ആവശ്യമാണ്. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും  ഫലമായി  അന്താരാഷ്ട്ര തലത്തില്‍ നേടിയ മെഡലുകള്‍ അവര്‍ ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യമാണ് നരേന്ദ്രമോദി സൃഷ്ടിച്ചിരിക്കുന്നത്. ആത്മാഭിമാനം സംരക്ഷിക്കുവാനും നീതി ലഭിക്കുന്നതിനുമായി  കായികതാരങ്ങള്‍ നടത്തുന്ന ഈ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നു.”  ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര: ഇളവ് നൽകാനാവില്ലെന്ന് കേന്ദ്രം; നിലപാടറിയിച്ച് കേന്ദ്രമന്ത്രി  

  • കടുത്ത നിലപാടുമായി എഗ്രൂപ്പ്,പുനസംഘടനയിൽ സഹകരിക്കില്ല,ബ്ലോക്ക്പ്രസിഡന്‍റുമാരെ തീരുമാനിച്ചതിലെ അപാകത തീര്‍ക്കണം
    on June 4, 2023 at 5:13 am

    തിരുവനന്തപുരം:കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എഗ്രൂപ്പ്.ഇനിയുള്ള പൂനസംഘടന നടപടികളിൽ നിന്ന് വീട്ടു നിൽക്കും.മണ്ഡല പൂനസംഘടനയിൽ സഹകരിക്കില്ല.ബ്ലോക്ക് പ്രസിഡന്‍റുമാരെ  തീരുമാനിച്ചതിലെ അപാകത ഉടൻ തീർക്കണം എന്നാണ് മുന്നറിയിപ്പ്.ബ്ലോക്ക് കോൺഗ്രസ് പട്ടികയില്‍ അതൃപ്തി പരസ്യമാക്കി എംകെ രാഘവൻ എംപി രംഗത്തുവന്നു.പുറത്തുവന്ന പട്ടികയിൽ അപാകതകൾ ഉണ്ട്.പാർട്ടി ഹൈക്കമാന്‍റ്  നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല.ഓരോ ലോക്സഭ അംഗത്തിന്‍റേയും അഭിപ്രായം കൂടി മാനിച്ചായിരിക്കും  ബ്ലോക്ക് പ്രസിഡന്‍റുമാരെ  നിശ്ചയിക്കുക എന്നായിരുന്നു ഉറപ്പ്.സാമുദായിക ഘടകങ്ങളും പരിഗണിക്കപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

  • ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര: ഇളവ് നൽകാനാവില്ലെന്ന് കേന്ദ്രം; നിലപാടറിയിച്ച് കേന്ദ്രമന്ത്രി
    on June 4, 2023 at 4:56 am

    തിരുവനന്തപുരം: ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സർക്കാർ. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യസഭാംഗം എളമരം കരീമിന്റെ കത്തിനു നൽകിയ മറുപടിയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. നാളെ മുതൽ സംസ്ഥാനത്ത് എഐ ക്യാമറ വഴി പിഴ ഈടാക്കാൻ തീരുമാനിച്ചിരിക്കെയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ ഇളവ് അനുവദിക്കണമെന്നായിരുന്നു എളമരം കരീം ആവശ്യപ്പെട്ടത്. കേരളം 12 വയസ്സിൽ താഴെ ഉള്ള ഒരാളടക്കം മൂന്ന് പേർക്ക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കണം എന്നാണ് ആവശ്യപ്പെട്ടത്. എഐ ക്യാമറകൾ ഉപയോഗിച്ച് നിയമലംഘനങ്ങളിൽ ജൂൺ അഞ്ചാം തീയതി മുതൽ പിഴ ഈടാക്കുമെന്നാണ് മന്ത്രി ആന്റണി രാജു നേരത്തേ അറിയിച്ചത്. കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി 12 വയസിൽ താഴെയുള്ള ഒരു കുട്ടിയെ കൂടി ഇരുചക്ര വാഹനത്തിൽ കൊണ്ടുപോകാൻ അനുവദിക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപെട്ടത്. കേന്ദ്ര തീരുമാനം വന്ന ശേഷമേ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴയീടാക്കൂവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല. അതേസമയം രാജ്യസഭാംഗമായ എളമരം കരീം മുന്നോട്ട് വെച്ച ആവശ്യമാണ് കേന്ദ്രസർക്കാർ നിരാകരിച്ചത്. എങ്കിലും വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.  ഈ സാഹചര്യത്തിൽ നാളെ മുതൽ കേന്ദ്രം കുട്ടികളുമായി പോകുന്ന യാത്രക്കാരുടെ പക്കൽ നിന്ന് പിഴയീടാക്കുമോയെന്നത് ഇന്ന് വൈകീട്ട് ഗതാഗതമന്ത്രി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാകും. ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം…

  • നെറ്റ്ഫ്ലിക്സ് വെബ് സീരിസ് ‘സ്കൂപ്പ്’ നിരോധിക്കണം: ഛോട്ടാ രാജന്‍റെ ആവശ്യം നിരസിച്ച് കോടതി
    on June 4, 2023 at 4:54 am

    മുംബൈ: നെറ്റ്ഫ്ലിക്സില്‍ റിലീസായ വെബ് സീരിസ് ‘സ്കൂപ്പ്’ നിരോധിക്കണം എന്ന ആവശ്യപ്പെട്ട് അധോലോക നേതാവ് ഛോട്ടാ രാജൻ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി വെള്ളിയാഴ്ച  നിരസിച്ചു. അടിയന്തരമായി നിരോധനം നല്‍കണം എന്ന ആവശ്യമാണ് ബോംബെ ഹൈക്കോടതി അവധിക്കാല ബെഞ്ച് ജസ്റ്റിസ് എസ്.ജി ദീഗെ നിരാകരിച്ചത്. വെബ് സീരിസ്  ഇതിനകം റിലീസായി കഴിഞ്ഞെന്ന് കോടതി ചൂണ്ടിക്കാട്ടി.  എന്നാല്‍ സ്കൂപ്പിന്‍റെ സംവിധായകന്‍ ഹൻസൽ മേത്തയും സീരീസ് റിലീസ് ചെയ്ത നെറ്റ്ഫ്ലിക്സ് എന്റർടൈൻമെന്റ് സർവീസസ് ഇന്ത്യയ്ക്കും ഷോ നിര്‍മ്മാതാക്കള്‍ക്കും രാജന്റെ ഹർജിയിൽ ജൂൺ 7-നകം സത്യവാങ്മൂലം സമർപ്പിക്കാൻ  കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.  തന്റെ മുൻകൂർ അനുമതിയില്ലാതെ ‘തന്‍റെ വ്യക്തിത്വത്തെയും പ്രതിച്ഛായയെയും മോശമാക്കിയെന്ന് ആരോപിച്ചാണ് ഛോട്ടാ രാജൻ കോടതിയില്‍ ഹര്‍ജി നല്‍കിയത്.  ഒരു വ്യക്തിയുടെ അവകാശങ്ങളുടെ ലംഘനവും, അപകീർത്തിപ്പെടുത്തുന്നതുമാണ് ഇതെന്നാണ് ജയിലില്‍ കഴിയുന്ന അധോലോക നേതാവ് ഛോട്ടാ രാജൻ വ്യാഴാഴ്ച കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്.  എന്നാല്‍ വെബ് സീരിസ് ഇതിനകം റിലീസ് ചെയ്തെന്നും. ഈ വെബ് സീരിസില്‍ ഛോട്ടാ രാജന്‍റെ പേരും ചിത്രവും നീക്കം ചെയ്യാൻ നിർമ്മാതാക്കളോട് നിർദ്ദേശിക്കാമെന്ന് രാജന്‍റെ അഭിഭാഷകൻ മിഹിർ ദേശായി പറഞ്ഞു. എന്നാല്‍ ഇത്തരം ഒരു നിര്‍ദേശം നല്‍കാന്‍ കോടതി തയ്യാറായില്ല.  അതേ സമയം നെറ്റ്ഫ്ലിക്സിന് വേണ്ടി കോടതിയില്‍ ഹാജറായ അഭിഭാഷകന്‍ പത്രപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസാണ് സീരിസിന്‍റെ ഇതിവൃത്തം എന്നും. അതില്‍ ഛോട്ടരാജന്‍ പ്രതിയാണെന്നും വാദിച്ചു. എന്നാല്‍ കേസില്‍ ഛോട്ടാരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടല്ലോ എന്ന് കോടതി തിരിച്ചു ചോദിച്ചു. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയാലും കീഴ്ക്കോടതി ഉത്തരവ് പ്രകാരം പ്രതി കുറ്റവാളി ആയിരിക്കും എന്ന് സുപ്രീംകോടതി വിധിയുണ്ടെന്ന് നെറ്റ്ഫ്ലിക്സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ജ്യോതിര്‍മയി ഡേ കൊലപാതകവുമായി ബന്ധപ്പെട്ടതാണെങ്കില്‍ ആ കേസില്‍ കൊല്ലപ്പെട്ട ജ്യോതിര്‍മയി ഡേയുടെ പേര് അടക്കം മാറ്റിയാണ് സീരിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഛോട്ടരാജന്‍റെ പേര് മാത്രമാണ് അദ്ദേഹത്തിന്‍റെതായി ഉപയോഗിച്ചതെന്ന് ഛോട്ടരാജന്‍റെ വക്കീല്‍ വാദിച്ചു. ഇതില്‍ രസകരമായി കോടതി ‘ഛോട്ടാരാജന് ഒരു ഇരട്ടയുണ്ടെങ്കിലോ’ എന്ന് ചോദിച്ചു. എന്നാല്‍ ഭാഗ്യക്കേട് എന്ന് പറയട്ടെ അത്തരം ഒരു ഇരട്ട സഹോദരന്‍ ഛോട്ട രാജന് ഇല്ലെന്ന് അയാളുടെ വക്കീല്‍ പറഞ്ഞു. കേസ് ജൂണ്‍ 7 പരിഗണിക്കും എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.  2011 ജൂണിലാണ് മുംബൈ ആധോലോകത്തെ സംബന്ധിച്ച് ശ്രദ്ധേയ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയ് ഡേ കൊല്ലപ്പെട്ടത്. ഈ കേസില്‍ ഛോട്ടാ രാജന്‍, മാധ്യമപ്രവര്‍ത്തക ജിഗ്ന വോറ ഉള്‍പ്പെടെ 11 പേര്‍ കേസില്‍ പ്രതികളായി. എന്നാല്‍ പിന്നീട് ഛോട്ടാരാജനെ അടക്കമുള്ളവരെ ശിക്ഷിക്കുകയും ജിഗ്ന വോറയെ വെറുതെ വിടുകയും ചെയ്തു. പിന്നീട് ഈ കേസിലെ അനുഭവങ്ങള്‍ ജിഗ്ന വോറ പുസ്തകമാക്കി. ഇതാണ്  ഹൻസൽ മേത്ത ‘സ്കൂപ്പ്’ എന്ന പേരില്‍ സീരിസ് ആക്കിയത്. ഇന്ത്യന്‍ വെബ് സീരിസുകളില്‍ ശ്രദ്ധേയമായ സ്കാം 92 ഒരുക്കിയ വ്യക്തിയാണ്  ഹൻസൽ മേത്ത. നെറ്റ്ഫ്ലിക്സിനും പ്രൈമിനും വന്‍ അടിയോ; അടുത്ത വന്‍ ഡീല്‍ നടത്തി ജിയോ സിനിമ.! ദന്ത ഡോക്ടറെ പ്രണയിച്ച രക്തരക്ഷസ്; വ്യത്യസ്ത പ്രണയകഥയുമായി നെറ്റ്ഫ്ലിക്സ് സീരിസ് – ട്രെയിലര്‍

  • കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: 25 പ്രതികളിൽ നിന്ന് 126 കോടി രൂപ ഈടാക്കും, നടപടി തുടങ്ങി
    on June 4, 2023 at 4:45 am

    തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ 25  പ്രതികളിൽ നിന്ന് 125.84 കോടി ഈടാക്കാൻ നടപടി തുടങ്ങി. സഹകരണ ജോയന്റ് രജിസ്ട്രാറുടെ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടറാണ് നടപടി ആരംഭിച്ചത്. 20 മുൻ ഡയറക്ടർമാരിൽ നിന്നും മുൻ സെക്രട്ടറി, മുൻ മാനേജർ, മുൻ അക്കൗണ്ടന്റ് എന്നിവർ ഉൾപ്പടെ അഞ്ച് പേരിൽ നിന്നുമാണ് തുക ഈടാക്കുക. റവന്യൂ ഉദ്യോഗസ്ഥരെ ഇതിനായി നിയമിച്ച് ഉത്തരവിറക്കി. പട്ടികയിലുള്ള 2 പേർ മരിച്ചതിനാൽ ഇവരുടെ അവകാശികളെ കക്ഷി ചേർത്ത് പണം ഈടാക്കുമെന്നാണ് വിവരം. ബാങ്കിൽ തട്ടിപ്പ് നടന്ന 2011 മുതൽ 2021 വരെയുള്ള കാലത്ത് സമ്പാദിച്ച സ്വത്തുക്കളാണ് കണ്ടുകെട്ടുക.   

  • പീഡനക്കേസിൽ ഇരയായ പെണ്‍കുട്ടിയുടെ ചൊവ്വാദോഷം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്, സ്റ്റേ ചെയ്ത് സുപ്രീം കോടതി
    on June 4, 2023 at 4:41 am

    ദില്ലി: പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ ജാതകത്തിലെ ചൊവ്വാദോഷം പരിശോധിക്കാന്‍ ഉത്തരവിട്ട അലഹബാദ് കോടതി നടപടിക്ക് സ്റ്റേ നല്‍കി സുപ്രീം കോടതി. ശനിയാഴ്ച നടന്ന പ്രത്യേക സിറ്റിംഗിലാണ് അലഹബാദ് കോടതിയുടെ വിചിത്ര ഉത്തരവിന് സുപ്രീം കോടതി തടയിട്ടത്. ലക്നൌ സര്‍വ്വകലാശാലയിലെ ജ്യോതിഷ വകുപ്പിനോടാണ് പീഡനക്കേസിലെ ഇരയുടെ ജാതകത്തിലെ ചൊവ്വാദോഷം പരിശോധിക്കാന്‍ അലഹബാദ് കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് സുധാന്‍ഷു ധൂലിയയും ജസ്റ്റിസ് പങ്കജ് മിത്തലും അടങ്ങുന്ന ബെഞ്ചിന്‍റേതാണ് അലഹബാദ് കോടതി ഉത്തരവിനെതിരായ  നടപടി. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം വഞ്ചിച്ച കേസിലായിരുന്നു നടപടിയ്ക്ക് പെണ്‍കുട്ടിയുടെ ജാതകത്തെ പ്രതി പഴി ചാരിയത്. ഇതോടെയാണ് അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് ബ്രിജ് രാജ് സിംഗ് ജാതകം പരിശോധിക്കാന്‍ ഉത്തരവിട്ടത്. അലഹബാദ് കോടതിയുടെ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിരുന്നോയെന്ന് സോളിസിറ്റര്‍ ജനറലിനോട് സുപ്രീം കോടതി അന്വേഷിച്ചിരുന്നു.  ഉത്തരവ് ശ്രദ്ധിച്ചിരുന്നതായും ശല്യപ്പെടുത്തുന്ന രീതിയിലുള്ളതാണെന്നുമാണ് സോളിസിറ്റര്‍ ജനറല്‍ കോടതിയോട് വിശദമാക്കിയത്. യുവതിക്ക് ചൊവ്വാ ദോഷമുണ്ടെന്നും അതുകൊണ്ടാണ് വിവാഹത്തിൽ നിന്നും പിന്മാറിയതെന്നായിരുന്നു യുവാവിന്‍റെ വാദം. തുടർന്നാണ് കോടതി യുവതിക്ക് ചൊവ്വാദോഷം ഉണ്ടോയെന്ന് കണ്ടെത്താനായി ജാതകം പരിശോധിക്കാൻ നിർദ്ദേശം നല്‍കിയത്.  ഇതിന് പിന്നാലെ യുവതിയുടെ ജാതകം പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് നല്‍കാൻ ലഖ്‌നൗ സർവകലാശാലയിലെ ജ്യോതിഷ വിഭാഗം മേധാവിയോട് അലഹബാദ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. യുവതിക്ക് ചൊവ്വാദോഷമായതിനാൽ വിവാഹം നടത്താനാകില്ലെന്ന് പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ  ചൊവ്വാ ദോഷമില്ലെന്ന് യുവതിയുടെ അഭിഭാഷകൻ വാദിച്ചത്. ഇതിന് പിന്നാലെയാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്.  ലൈംഗിക ബന്ധത്തിന് ശേഷം വിവാഹത്തിൽ നിന്ന് പിന്മാറി, ചൊവ്വാ ദോഷമെന്ന് യുവാവ്, യുവതിയുടെ ജാതകം പരിശോധിക്കാൻ കോടതി ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

  • വർക്കലയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു; ഒപ്പമുണ്ടായിരുന്നവരിൽ ഒരാൾ പരിക്കുകളോടെ ആശുപത്രിയിൽ
    on June 4, 2023 at 4:40 am

    തിരുവനന്തപുരം: വർക്കല വെട്ടൂരിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. വെട്ടൂർ സ്വദേശിയായ 58 വയസ്സുള്ള ഫൈസലുദ്ദീൻ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 5. 45 ഓടുകൂടി ആയിരുന്നു സംഭവം. വള്ളത്തിൽ ഒപ്പമുണ്ടായിരുന്ന രണ്ടു പേരിൽ ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മറ്റൊരാൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ വള്ളം കടലിലേക്ക് ഇറക്കുന്ന സമയത്ത് തിരയിൽ പെട്ടായിരുന്നു അപകടം ഉണ്ടായത്.  പുനലൂരിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രാദേശിക നേതാവ് മരിച്ചു

  • നാല് പേര്‍ സേഫ്, ഇന്നത്തെ എവിക്ഷന്‍ പ്രഖ്യാപനം മറ്റ് നാല് പേരില്‍ നിന്ന്
    on June 4, 2023 at 4:38 am

    ബിഗ് ബോസ് മലയാളം സീസണ്‍ 5 ഇന്ന് പതിനൊന്നാം വാരത്തിലേക്ക് കടക്കുകയാണ്. ഗ്രാന്‍ഡ് ഫിനാലെയിലേക്ക് അവശേഷിക്കുന്നത് ഇനി കേവലം നാല് ആഴ്ചകള്‍ മാത്രം. അതേസമയം പതിനൊന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ ഇന്നത്തെ എവിക്ഷനില്‍ ആര് പുറത്ത് പോകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.  എട്ട് പേരാണ് ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. നാദിറ, അനു ജോസഫ്, അഖില്‍ മാരാര്‍, റെനീഷ, ജുനൈസ്, അനിയന്‍ മിഥുന്‍, ഷിജു, സെറീന എന്നിവര്‍. എവിക്ഷന്‍ പ്രഖ്യാപിച്ചില്ലെങ്കിലും ലിസ്റ്റിലെ നാല് പേര്‍ ഇത്തവണ സേഫ് ആണെന്ന് ശനിയാഴ്ച എപ്പിസോഡില്‍ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. റെനീഷ, ജുനൈസ്, ഷിജു, സെറീന എന്നിവരാണ് സേഫ് ആയത്. ഇതില്‍ ഷിജുവിന്‍റെ നോമിനേഷന്‍ ഫലമാണ് ശനിയാഴ്ചയിലെ സര്‍പ്രൈസ്. ഇതോടെ എട്ട് പേര്‍ ഉണ്ടായിരുന്ന നോമിനേഷന്‍ ലിസ്റ്റ് നാല് പേരിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. അനിയന്‍ മിഥുന്‍, അനു, നാദിറ, അഖില്‍ മാരാര്‍ എന്നിവരാണ് നോമിനേഷനില്‍ നിലവില്‍ അവശേഷിക്കുന്നത്. ഇതില്‍ ആരാണ് ഇന്ന് പുറത്താവുകയെന്ന കാര്യം ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ പ്രഖ്യാപിക്കും.  ഒരാളാണ് പുറത്താവുകയെങ്കില്‍ 10 പേരാണ് സീസണ്‍ 5 ല്‍ അവശേഷിക്കുക. ഇതില്‍ അന്തിമ അഞ്ചില്‍ വരിക എന്നതാവും പിന്നീടുള്ള രണ്ട് വാരങ്ങളില്‍ ഓരോ മത്സരാര്‍ഥിക്കും മുന്നിലുള്ള പ്രധാന ലക്ഷ്യം. ബിഗ് ബോസ് ടൈറ്റില്‍ കഴിഞ്ഞാല്‍ മത്സരാര്‍ഥികള്‍ ഏറെ ആഗ്രഹിക്കുന്നത് ഫൈനല്‍ ഫൈവിലെ സ്ഥാനം ആണ്. ഒരു സീസണിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് മത്സരാര്‍ഥികളായി ഇടംപിടിക്കാനുള്ള അവസരമാണ് അത്. അതേസമയം മുന്നോട്ടുള്ള വാരങ്ങളില്‍ മത്സരാവേശം മുറുകുമെന്ന് ഉറപ്പാണ്. പുതിയ നോമിനേഷന്‍ ലിസ്റ്റിലേക്കുള്ള നോമിനേഷന്‍ നാളെ നടക്കും.  ALSO READ : മാപ്പ് കുറേയായി പറയുന്നുവെന്ന് അഖില്‍ മാരാര്‍; മാപ്പ് പറയേണ്ടെന്ന് മോഹന്‍ലാല്‍ WATCH VIDEO : ‘മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്’: ശ്രുതി ലക്ഷ്‍മി അഭിമുഖം

  • പരിപാടിക്കിടെ മൈക്ക് കേടായി; വലിച്ചെറിഞ്ഞ് അശോക് ​ഗെലോട്ട് -വീഡിയോ
    on June 4, 2023 at 4:34 am

    ജയ്പൂർ: പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ മൈക്ക് പ്രവർത്തന രഹതിനായപ്പോൾ വലിച്ചെറിഞ്ഞ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെലോട്ട്. ബാർമറിൽ നടന്ന പൊതുപരിപാടിക്കിടെയാണ് സംഭവം. മൈക്ക് പ്രവർത്തിക്കായതോടെ ഗെലോട്ട് മൈക്ക് നിലത്തേക്ക് എറിഞ്ഞു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. കലക്ടറകടക്കം പങ്കെടുത്ത പരിപാടിയിലായിരുന്നു സംഭവം. കലക്ടർക്ക് നേരെയാണ് മുഖ്യമന്ത്രി മൈക്കെറിഞ്ഞെന്ന് പ്രചരിച്ചു. എന്നാൽ, ഇക്കാര്യം ഓഫിസ് നിഷേധിച്ചു. സ്ത്രീകൾക്ക് വേണ്ടിയുള്ള വിവിധ സർക്കാർ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് സംഭവം.  പ്രവർത്തന രഹിതമായതോടെ കസേരയിൽ ഇരിക്കുകയായിരുന്ന മുഖ്യമന്ത്രി കളക്ടർ നിൽക്കുന്ന ഭാ​ഗത്തേക്കാണ് എറിഞ്ഞത്. തുടർന്ന് മറ്റൊരു മൈക്ക് മുഖ്യമന്ത്രിക്ക് കൈമാറി. ജില്ലാ കളക്ടർക്ക് നേരെ മൈക്ക് എറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പരിപാടിക്കെത്തിയ സ്ത്രീകളിൽ ചിലരെ മുഖ്യമന്ത്രി ഇറക്കിവിട്ടതായും ആരോപണമുയർന്നു. വേദിക്ക് പിന്നിൽ സ്ത്രീകൾ നിൽക്കുന്നത് കണ്ടാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. എസ്പി എവിടെയാണ്? എസ്പിയും കളക്ടറും ഒരുപോലെയാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാർമറിൽ രണ്ട് ദിവസത്തെ പര്യടനത്തിലായിരുന്നു ഗെലോട്ട്.   Ashok Gehlot gets angry and throws Mike(not working) at an official pic.twitter.com/fa3d5Ea4h1 — Hemir Desai (@hemirdesai) June 3, 2023

  • 93 ദിവസം വെള്ളത്തിനടിയിൽ കഴിഞ്ഞു; 10 വയസ്സ് കുറഞ്ഞെന്ന വാദവുമായി ശാസ്ത്രജ്ഞൻ
    on June 4, 2023 at 4:25 am

    93 ദിവസം വെള്ളത്തിനടിയിൽ കഴിഞ്ഞതിനെ തുടർന്ന് തന്റെ പത്തു വയസ് കുറഞ്ഞെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞൻ രംഗത്ത്. സൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ പ്രൊഫസറായ ജോസഫ് ഡിറ്റൂരി ആണ് ഇത്തരത്തിൽ ഒരു വിചിത്രവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.  വെള്ളത്തിനടിയിൽ ഇദ്ദേഹം പ്രത്യേകം തയ്യാറാക്കിയ 100 ചതുരശ്ര അടിയുള്ള പോഡിനുള്ളിലാണ് കഴിഞ്ഞിരുന്നത്. അന്തരീക്ഷത്തിൽ ജീവിക്കുമ്പോൾ എന്തൊക്കെ സമ്മർദ്ദങ്ങളാണ് മനുഷ്യശരീരത്തിൽ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് പഠനം നടത്തുന്നതിന് വേണ്ടിയാണ് ഇദ്ദേഹം വെള്ളത്തിനടിയിൽ ജീവിച്ചത്. പഠനത്തിന്റെ ഭാഗമായാണ് വെള്ളത്തിനടിയിൽ ജീവിച്ചതെങ്കിലും ഏറ്റവും കൂടുതൽ കാലം തുടർച്ചയായി വെള്ളത്തിൽ കഴിഞ്ഞതിനുള്ള ലോക റെക്കോർഡും ഇപ്പോൾ അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു. ഗവേഷണത്തിന്റെ അടുത്ത ഘട്ടമായി നൂറു ദിവസം തികച്ച് വെള്ളത്തിനടിയിൽ കഴിയാനാണ് ഇപ്പോൾ ഇദ്ദേഹം പദ്ധതിയിടുന്നത്. ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് പഠനത്തിന്റെ ഭാഗമായി വെള്ളത്തിനടിയിൽ നിന്നും പുറത്തു വന്നതിനു ശേഷം ഇദ്ദേഹത്തിന്റെ ശരീരത്തിൽ വിശദമായ പഠനം നടത്തി. ഡിഎൻഎ സീക്വൻസായ ടെലോമിയറുകൾ മനുഷ്യന് പ്രായമാകുമ്പോൾ കുറയുമെന്ന് അഭിപ്രായമുണ്ട്. എന്നാൽ, ജോസഫിന്റെ കാര്യത്തിൽ, അവ മുങ്ങുന്നതിന് മുമ്പ് രേഖപ്പെടുത്തിയിരിക്കുന്ന അളവുകളേക്കാൾ 20 ശതമാനം കൂടിയതായി കണ്ടെത്തി. ഗവേഷണം ആരംഭിച്ച സമയത്തേക്കാൾ 10 മടങ്ങ് കൂടുതൽ സ്റ്റെം സെല്ലുകൾ ഇപ്പോൾ ശാസ്ത്രജ്ഞന്റെ ശരീരത്തിൽ ഉണ്ടെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. കൂടാതെ അദ്ദേഹത്തിന്റെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവും കുറഞ്ഞതായി റിപ്പോർട്ട് പറയുന്നു. ബഹിരാകാശ യാത്രയ്ക്കിടെ ബഹിരാകാശയാത്രികർ ഉപയോഗിക്കുന്നതിന് സമാനമായ അറയിലാണ് ഇയാൾ താമസിച്ചത്. വെള്ളത്തിനടിയിലായിരുന്നപ്പോൾ ജോസഫ് അഞ്ച് ദിവസത്തിലൊരിക്കൽ ഒരു മണിക്കൂർ വർക്ക്ഔട്ട് ചെയ്തിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.  

  • പിഎസ്ജിയില്‍ അവസാന മത്സരത്തിനിറങ്ങിയ ലിയോണല്‍ മെസിക്ക് കൂവല്‍! കടപ്പെട്ടിരിക്കുന്നുവെന്ന് ഇതിഹാസം- വീഡിയോ
    on June 4, 2023 at 4:24 am

    പാരീസ്: പിഎസ്ജി ജഴ്‌സിയില്‍ അവസാന മത്സരം കളിച്ച ലിയോണല്‍ മെസിക്ക് കൂവല്‍. ക്ലെര്‍മോണ്ട് ഫൂട്ടിനെതിരായ മത്സരത്തില്‍ പിഎസ്ജി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. മെസിക്ക് ഗോളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. കിലിയന്‍ എംബാപ്പെ, മെസിക്കൊപ്പം അവസാന മത്സരം കളിച്ച സെര്‍ജിയോ റാമോസ് എന്നിവരാണ് പിഎസ്ജിക്ക് വേണ്ടി ഗോളുകള്‍ നേടിയത്.  2021ല്‍ രണ്ടുവര്‍ഷ കരാറിലാണ് ബാഴ്‌സലോണയില്‍ നിന്ന് മെസി പിഎസ്ജിയില്‍ എത്തിയത്. ഒരുവര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടാമെന്ന ഉപാധി ഉണ്ടായിരുന്നെങ്കിലും ക്ലബില്‍ തുടരുന്നില്ലെന്ന് മെസി തീരുമാനിക്കുകയായിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ തോല്‍പിച്ച് അര്‍ജന്റീന കിരീടം നേടിയതോടെ പിഎസ്ജി ആരാധകരില്‍ ഒരുവിഭാഗം മെസിക്കെതിരെ തിരിഞ്ഞു. താരം ക്ലബ് വിടാനുള്ള പ്രധാന കാരണവും അതുതന്നെ. ക്ലെര്‍മോണ്ടിനെതിരായ മത്സരത്തിന് മുമ്പ് മെസിയുടെ പേര് വിളിക്കുന്ന സമയത്ത് തന്നെ കൂവല്‍ തുടങ്ങി. പിന്നീട് മത്സരം പുരോഗമിക്കവെ എംബാപ്പെ നല്‍കിയ സുവര്‍ണാവസരം പാഴാക്കിയപ്പോഴും പിഎസ്ജി ആരാധകര്‍ കൂവികൊണ്ടിരുന്നു. വീഡിയോ കാണാം… PSG fans booing Messi in his last game for the club. pic.twitter.com/vz6Vwk7u4g — Barça Xtra  (@XtraBarcaa) June 3, 2023 PSG fans were booing after Messi missed this chance ——————————————————— Unilag ASUU Ballon DSTV Mahrez Community Balablu Inter Milan Penalty Casemiro pic.twitter.com/IzfKBsK5In — Shegzeblog (@shegzedon) June 3, 2023 പാരിസ് നഗരത്തോടും ക്ലബിനോടും കടപ്പെട്ടിരിക്കുന്നുവെന്ന് മെസി പറഞ്ഞു. എല്ലാവിധ ആശംസകളും മെസി നേരുന്നുണ്ട്. പാരിസ് ക്ലബിനായ 47 മത്സരത്തില്‍ ബൂട്ടുകെട്ടിയ മെസ്സി 32 ഗോളും 34 അസിസ്റ്റും നേടിയിട്ടുണ്ട്. ആദ്യ സീസണില്‍ പ്രതീക്ഷിച്ച മികവിലേക്ക് എത്തിയില്ലെങ്കിലും ഇക്കുറി 20 ഗോളും 21 അസിസ്റ്റും സ്വന്തമാക്കാന്‍ മെസിക്ക് കഴിഞ്ഞു. പിഎസ്ജി കാലത്താണ് മെസി തന്റെ ഏറ്റവും വലിയ സ്വപ്നമായ ലോകകപ്പ് വിജയം സാക്ഷാത്കരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ബാലോണ്‍ ഡി ഓര്‍ പുരസ്‌കാരവും സ്വന്തമാക്കി. PSG fans are booing Messi ahead of his final match ever for the clubpic.twitter.com/xX4y4dwFgG — PointsBet Sportsbook (@PointsBetUSA) June 3, 2023 പിഎസ്ജിയുടെ രണ്ട് ലീഗ് വണ്‍ കിരീടനേട്ടത്തില്‍ പങ്കാളിയായ മെസി അടുത്ത സീസണില്‍ ഏത് ക്ലബില്‍ കളിക്കുമെന്നാണിപ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ബാഴ്‌സലോണയിലേക്ക് മടങ്ങാനാണ് മെസിക്ക് താല്‍പര്യമെങ്കിലും ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധി തടസ്സമായി തുടരുന്നു. സൗദി ക്ലബ് അല്‍ ഹിലാലും അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമിയും പ്രീമിയര്‍ ലീഗ് ക്ലബുകളും മെസിക്കായി രംഗത്തുണ്ട്. യൂത്ത് ലോകകപ്പില്‍ ബ്രസീലിനെ അട്ടിമറിച്ച് ഇസ്രായേല്‍! അര്‍ജന്റീനയ്ക്ക് പിന്നാലെ മടക്കം; ഇറ്റലിയും സെമിയില്‍

  • വിദേശ വിതരണാവകാശം വിറ്റുപോയത് റെക്കോഡ് തുകയ്ക്ക്: പുതിയ റെക്കോഡ് തീര്‍ത്ത് ‘ലിയോ’
    on June 4, 2023 at 4:14 am

    ചെന്നൈ: തെന്നിന്ത്യന്‍ സിനിമാലോകത്തുനിന്ന് വരാനിരിക്കുന്നവയില്‍ ഏറ്റവും ഹൈപ്പ് നേടിയിട്ടുള്ള ഒന്നാണ് തമിഴ് ചിത്രം ലിയോ. വിക്രത്തിന്‍റെ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം, മാസ്റ്ററിനു ശേഷം വിജയ്‍യും ലോകേഷും ഒന്നിക്കുന്ന ചിത്രം, ഒപ്പം ഇത് എല്‍സിയുവിന്‍റെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) ഭാഗമാകുമോ എന്ന ആകാംക്ഷ അങ്ങനെ ഈ ഹൈപ്പിന് കാരണങ്ങള്‍ പലതാണ്. ചിത്രത്തിന്‍റെ ഒരോ അപ്ഡേറ്റും വളരെ പ്രധാനപ്പെട്ടതാണ്.  ഒക്‌ടോബർ 19 ന് ചിത്രം റിലീസ് ചെയ്യാനുള്ള ജോലികളുമായി അണിയറക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ റെക്കോഡ് തുകയ്ക്കാണ് ചിത്രത്തിന്‍റെ വിവിധ മേഖലകളിലെ വിതരണ അവകാശങ്ങള്‍ വിറ്റുപോകുന്നത്. തമിഴ്‌നാട്, കേരള വിതരണ അവകാശങ്ങൾക്കായി റെക്കോർഡ് ബ്രേക്കിംഗ് ഡീലുകൾ നടന്നുവെന്നാണ് പുറത്തുവരുന്ന വിവരം.  കേരളത്തിലെ കാര്യം നോക്കിയാല്‍ തുടക്കം മുതൽ തന്നെ കേരളത്തിലെ വിതരണാവകാശത്തിന് വൻ ഡിമാന്റാണ് ഉണ്ടായിരുന്നത്. 5 പ്രധാന വിതരണക്കാരാണ് കേരളത്തിലെ വിതരണാവകാശത്തിനായി മത്സരിച്ചിരുന്നത്. ഏറ്റവും ഒടുവിലെ വിവരപ്രകാരം കൂടുതൽ തുകയുമായി മുന്നിൽ നിൽക്കുന്നത് ഗോകുലം ഗോപാലനാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്താൽ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ തന്നെയാവും കേരളത്തിൽ ലിയോ പ്രദർശനത്തിന് എത്തിക്കുന്നത്. അതേസമയം ഒരു ഗ്യാംങ്സ്റ്റാര്‍ ചിത്രമായി ഒരുങ്ങുന്ന ലിയോയുടെ നിർമ്മാതാക്കൾ മറ്റൊരു റെക്കോർഡ് ഡീൽ കൂടി ഓപ്പിട്ടുവെന്നാണ് പുതിയ വാര്‍ത്ത.  ലിയോയുടെ ഓവർസീസ് അവകാശം 60 കോടി രൂപയ്ക്ക് വിറ്റുപോയെന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. പ്രമുഖ വിദേശ വിതരണ സ്ഥാപനമായ ഫാർസ് ഫിലിം ഈ ഭീമമായ തുക നൽകി ലിയോയുടെ വിദേശ വിതരണ അവകാശം സ്വന്തമാക്കി.  ഏതൊരു തമിഴ് ചിത്രത്തിനും ഇത് എക്കാലത്തെയും ഉയർന്ന വിദേശ ഡീൽ ആണ് ഇത്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും വലിയ മൂന്നാമത്തെ വിദേശ വിതരണാവകാശ ഡീലാണ് ഇത്. സലാറിനും ആർആർആറിനും ശേഷമാണ് ലിയോയുടെ വിതരണാവാകശം വരുന്നത്.  ഫാർസ് ലിയോയ്‌ക്കായി വിദേശത്ത് ഏതൊരു ഇന്ത്യൻ ചിത്രത്തിനും ലഭിക്കാത്ത റെക്കോർഡ് റിലീസ് ആസൂത്രണം ചെയ്യുന്നതായാണ് വിവരം.  പ്രധാന നടന്മാര്‍ക്കൊപ്പം ഭക്ഷണത്തിന് കയറി, അവര്‍ എന്നെ കോളറിന് പിടിച്ച് പുറത്താക്കി: നവാസുദ്ദീൻ സിദ്ദിഖി 20 വര്‍ഷത്തിന് ശേഷം ഇത് സ്വപ്‌നസാക്ഷാത്ക്കാരമെന്ന് രചന നാരായണന്‍കുട്ടി  

  • ദിവസവും ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍…
    on June 4, 2023 at 3:57 am

    വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയതാണ്  ഉണക്കമുന്തിരി. അയേണ്‍, പൊട്ടാസ്യം, കാത്സ്യം, ഫൈബര്‍, മഗ്‌നീഷ്യം തുടങ്ങിയവ ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഇവ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. ഇതിനായി രണ്ട് ഗ്ലാസ്  വെള്ളം തിളപ്പിച്ച് വാങ്ങി വച്ച് 150 ഗ്രാം ഉണക്കമുന്തിരി ഇതില്‍ ഇട്ടു വയ്ക്കുക. രാത്രി മുഴുവന്‍ ഇത് ഇതേ രീതിയില്‍ തന്നെ ഇട്ടു വയ്ക്കണം. പിറ്റേന്നു രാവിലെ ഈ വെള്ളം ഊറ്റിയെടുത്ത് ചെറുതായി ചൂടാക്കി വെറുംവയറ്റില്‍ കുടിക്കാം. അയേണിന്റെ നല്ലൊരു ഉറവിടമാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം. അതിനാല്‍ വിളര്‍ച്ചയെ തടയാന്‍ ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കാം.  ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും വണ്ണം കുറയ്ക്കാനുമൊക്കെ ഇവ സഹായിക്കും. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും കണ്ണിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. അതുപോലെ തന്നെ എല്ലുകളുടെ ആരോഗ്യത്തിനും ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കാം.ഉണക്കമുന്തിരിയിലെ നാരുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയത്തിന്റെ ആയാസം കുറയ്ക്കുന്നു. പൊട്ടാസ്യത്തിന്റെ നല്ലൊരു ഉറവിടം കൂടിയാണ് ഉണക്കമുന്തിരി. അതിനാല്‍ രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഉണക്കമുന്തിരിക്ക് കഴിയും. കരൾ സംബന്ധമായ പ്രശ്‌നങ്ങൾ ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം. ഉണക്ക മുന്തിരിയിട്ടു തിളപ്പിച്ച വെള്ളം അനാവശ്യമായ കൊഴുപ്പു പുറന്തള്ളും. ഇതു രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് വയര്‍ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഏറെ നല്ലതാണ്. ഉണക്കമുന്തിരി ലയിക്കുന്ന നാരുകളുടെ നല്ല ഉറവിടമാണ്. ഇത് നമ്മുടെ ദഹനത്തെ സഹായിക്കുകയും അസിഡിറ്റിയെയും മലബന്ധത്തെയും തടയും. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും തലമുടിയുചെ ആരോഗ്യത്തിനും ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.  ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. Also Read: ചെറി കഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്… ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

  • ഒഡിഷ ട്രെയിൻ ദുരന്തത്തിന് കാരണം പോയിന്റ് സംവിധാനത്തിൽ നടന്ന അറ്റകുറ്റപ്പണി? പിഴവ് ചൂണ്ടിക്കാട്ടി റിപ്പോർട്ട്
    on June 4, 2023 at 3:53 am

    ഭുവനേശ്വർ: ഒഡീഷ ട്രെയിൻ ദുരന്തത്തിന് കാരണമായത് പോയിന്റ് സംവിധാനത്തിലെ പിഴവെന്ന് സൂചന. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇൻസ്പക്ഷൻ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിട്ടുണ്ട്. മെയിൻ ലൈനിൽ നിന്ന് ലൂപ്പ് ലൈനിലേക്ക് ട്രെയിൻ നീങ്ങിയത് തെറ്റായ പോയിന്റിംഗ് മൂലമെന്നാണ് വിവരം. പോയിന്റ് സംവിധാനത്തിൽ കഴിഞ്ഞ ദിവസം നടന്ന അറ്റകുറ്റപ്പണി തിരിച്ചടി ആയോയെന്നാണ് പരിശോധിക്കും. കോറമാണ്ഡൽ എക്സ്പ്രസിലെ ലോക്കോ പൈലറ്റിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. ഇദ്ദേഹം പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്.  288 പേരുടെ മരണത്തിനും 1000 ലേറെ പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ അപകടവുമായി ബന്ധപ്പെട്ട അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് റയിൽവേ അറിയിച്ചു. അന്വേഷണം സിഗ്നലിംഗിലെ പിഴവ് കേന്ദ്രീകരിച്ചാണെന്നാണ് വിവരം. അതിനിടെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് പ്രതിപക്ഷത്തിന്റെ ആലോചന. അപകടത്തിൽ രക്ഷപ്പെട്ട 250 പേരുമായി പ്രത്യേക ട്രെയിൻ ചെന്നൈയിലെത്തി. പരിക്കുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. കേരളത്തിൽ നിന്നുള്ള നിരവധി പേരും സംഘത്തിലുണ്ട്. തമിഴ്നാട് റവന്യൂ മന്ത്രി കെകെഎസ്എസ് രാമചന്ദ്രൻ, ആരോഗ്യമന്ത്രി എംഎ സുബ്രഹ്മണ്യം എന്നിവർ ചേർന്നാണ് ദുരന്തത്തിന്റെ സാക്ഷികളെ സ്വീകരിച്ചത്. അപകടത്തിൽ മരിച്ചവരിൽ തിരിച്ചറിഞ്ഞ 160 മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്. ഇവരുടെ മൃതദേഹങ്ങൾ ജന്മ നാടുകളിലേക്ക് കൊണ്ടുപോകും. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾക്ക് ഡി എൻ എ പരിശോധന നടത്തുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.  അതേസമയം ട്രെയിൻ അപകടം നടന്ന സ്ഥലത്തെ ബോഗികൾ പാളത്തിൽ നിന്ന്  നീക്കി തുടങ്ങി. ഇന്ന് വൈകുന്നേരത്തോടെ ഒരു ലൈനിൽ ഗതാഗതം തുടങ്ങിയേക്കുമെന്നാണ് വിവരം. ആയിരത്തിലധികം തൊഴിലാളികളും നിരവധി യന്ത്രസാമഗ്രികളും എത്തിച്ചാണ് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നത്.  ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം…

  • ‘നാഗവല്ലി’യായി ‘പൈങ്കിളി’; ഫോട്ടോഷൂട്ടുമായി ശ്രുതി രജനികാന്ത്
    on June 4, 2023 at 3:49 am

    ചക്കപ്പഴം എന്ന സീരിയലിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രിയം നേടിയ നടിയാണ് ശ്രുതി രജനികാന്ത്. സോഷ്യൽ മീഡിയയില്‍ സജീവമാണ് താരം. ഉണ്ണിക്കുട്ടൻ എന്ന പരമ്പരയിലൂടെ ബാലതാരമായി എത്തിയ ആളാണ് ശ്രുതി. ടെലിവിഷൻ പരമ്പരകൾക്ക് പുറമെ കുഞ്ഞെൽദോ, പത്മ തുടങ്ങിയ സിനിമകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റായും താരം പ്രവർത്തിച്ചിട്ടുണ്ട്. യുട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനു പുറമെ, ഫോട്ടോഷൂട്ടുകളും റീലുകളുമായി  ഇൻസ്റ്റഗ്രാമിലൂടെയും താരം ആരാധകർക്ക് മുന്നില്‍ എത്തിക്കാറുണ്ട്. അത്തരത്തിൽ വ്യത്യസ്തമായ ഫോട്ടോകൾക്കൊപ്പം റീലും പങ്കുവെച്ചിരിക്കുകയാണ് താരം. പലരും പലതവണ പരീക്ഷിച്ച മണിച്ചിത്രത്താഴ് സിനിമയിലെ ശോഭന കൈകാര്യം ചെയ്ത വേഷത്തിലാണ് ശ്രുതി എത്തിയിരിക്കുന്നത്. നാഗവല്ലി ആകുന്നതിനു മുമ്പ് നകുലനെ കാത്തിരിക്കുന്ന ഗംഗയായാണ് നടി എത്തിയിരിക്കുന്നത്. സാരിയിൽ സിമ്പിള്‍ ലുക്കില്‍ കൈയിലൊരു പുസ്തകവുമൊക്കെയായി ഗംഗയെ ഒരിക്കൽ കൂടി ഓർമിപ്പിക്കുന്ന തരത്തിലാണ് ശ്രുതിയുടെ ചിത്രങ്ങൾ.         View this post on Instagram                       A post shared by RJ 𝐒𝐡𝐫𝐮𝐭𝐡𝐢 𝐑𝐚𝐣𝐚𝐧𝐢𝐤𝐚𝐧𝐭𝐡 (@shruthi_rajanikanth)   ‘പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന് ഞാൻ’ എന്ന വരികൾക്കൊപ്പം റീലും ചെയ്തിട്ടുണ്ട്. വളരെ ലളിതമായ മേക്കോവർ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. പൈങ്കിളി റൊമാന്റിക് ആവുന്ന അവസ്ഥ ആലോചിക്കാൻ കഴിയില്ല എന്നാണ് പലരുടെയും കമന്റ്. മികച്ച പ്രതികരണമാണ് എല്ലാവരും നൽകുന്നത്.         View this post on Instagram                       A post shared by RJ 𝐒𝐡𝐫𝐮𝐭𝐡𝐢 𝐑𝐚𝐣𝐚𝐧𝐢𝐤𝐚𝐧𝐭𝐡 (@shruthi_rajanikanth)   മോഡലിംഗിലൂടെയാണ് ശ്രുതിയുടെ തുടക്കം. പിന്നീട് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആവുകയായിരുന്നു. ഒറ്റ സീരിയല്‍ മത്രമേ ചെയ്തുള്ളൂവെങ്കിലും ശ്രുതി രജനികാന്ത് എന്ന നടി ശ്രദ്ധിയ്ക്കപ്പെടാന്‍ അതിലെ പൈങ്കിളി എന്ന പെങ്ങള്‍ കഥാപാത്രം മാത്രം മതിയായിരുന്നു. സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള ശ്രുതി ആര്‍ജെ രംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ശരീര വണ്ണം കുറഞ്ഞു എന്ന ബോഡി ഷെയിമിങിനെ സ്ഥിരം നേരിടുന്ന ശ്രുതി അതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടും ഉണ്ട്. ALSO READ : മാപ്പ് കുറേയായി പറയുന്നുവെന്ന് അഖില്‍ മാരാര്‍; മാപ്പ് പറയേണ്ടെന്ന് മോഹന്‍ലാല്‍ WATCH VIDEO : ‘മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്’: ശ്രുതി ലക്ഷ്‍മി അഭിമുഖം

  • എൽകെജി കൂട്ടുകാരിയെ കണ്ടെത്താൻ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി യുവതി 
    on June 4, 2023 at 3:30 am

    നഷ്ടപ്പെട്ടുപോയ സൗഹൃദങ്ങളെ കൂട്ടി ഇണക്കുന്നതിൽ സോഷ്യൽ മീഡിയ വഹിക്കുന്ന പങ്ക് ചെറുതല്ല. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ജനപ്രിയമായതോടെ എന്നേക്കുമായി നഷ്ടപ്പെട്ടുപോയി എന്ന് കരുതിയ നിരവധി സൗഹൃദങ്ങളാണ് വീണ്ടെടുക്കപ്പെട്ടത്. കേട്ടാൽ സിനിമാ കഥ എന്ന് തോന്നുമെങ്കിലും ഇപ്പോഴിതാ അത്തരത്തിൽ വീണ്ടും ഒരു സൗഹൃദം തേടലിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.  തന്റെ ബാല്യകാല സുഹൃത്തിനെ കണ്ടെത്തുന്നതിന് വേണ്ടി ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി അന്വേഷണം ആരംഭിച്ചിരിക്കുകയാണ് നേഹ എന്ന യുവതി. തന്റെ എൽകെജി സുഹൃത്തായിരുന്നു ലക്ഷിതയെ കണ്ടെത്തുകയാണ് നേഹയുടെ ലക്ഷ്യം. എന്നാൽ, ലക്ഷിതയെക്കുറിച്ച് നേഹയ്ക്ക് ആകെ അറിയാവുന്നത് അവളുടെ പേരും എൽകെജിയിൽ പഠിക്കുമ്പോൾ എടുത്ത ഒരു ഫോട്ടോയും മാത്രമാണ്. ആ ഫോട്ടോ ഉപയോഗിച്ചാണ്  ‘ഫൈൻഡിംഗ് ലക്ഷിത’ എന്ന പേരിൽ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് നേഹ ആരംഭിച്ചിരിക്കുന്നത്. തനിക്ക് ലക്ഷിതയെക്കുറിച്ച് അറിയാവുന്ന മുഴുവൻ വിവരങ്ങളും ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ ബയോ വിഭാഗത്തിൽ ഉൾപ്പെടുത്തി കൊണ്ടാണ് നേഹ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. “എന്റെ ദീർഘകാലമായി നഷ്ടപ്പെട്ട ബാല്യകാല സുഹൃത്തിനെ കണ്ടെത്താനുള്ള ഒരു ദൗത്യത്തിലാണ് ഞാൻ.  ലക്ഷിതയ്ക്ക് വയസ്സ് 21. അവളുടെ സഹോദരൻറെ പേര് കുനാൽ എന്നായിരുന്നു” ഇതാണ് നേഹ അക്കൗണ്ടിൽ ചേർത്തിരിക്കുന്ന കുറിപ്പ്. ഇതിന് പുറമേ തന്റെ ബാല്യകാല സുഹൃത്തിന്റെ ഫോട്ടോ നേഹ ഇൻസ്റ്റാഗ്രാമിൽ കാണുന്ന ഓരോ ലക്ഷിതയ്ക്കും അയച്ചുകൊടുത്തും അന്വേഷണം തുടർന്നു.          View this post on Instagram                       A post shared by Neha (@heyyneha) ഒടുവിൽ അന്വേഷണം ശുഭപര്യവസായിയായി കലാശിച്ചു. നേഹ ഫോട്ടോ അയച്ചു കൊടുത്തവരിൽ ഒരാൾ അത് താനാണെന്ന് വെളിപ്പെടുത്തി. കൂടാതെ തങ്ങൾ തമ്മിലുള്ള കണ്ടുമുട്ടലിന്റെ മനോഹരമായ ഒരു വീഡിയോയും അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.  

  • ഇന്ന് 26 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ
    on June 4, 2023 at 3:30 am

    ഇന്നലെ റദ്ദാക്കിയ ട്രെയിനുകൾക്ക് പുറമേ ഇന്ന് 26 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ; ഇതോടെ ആകെ റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം 85 ആയി

  • ‘എല്‍കെജി പ്രവേശനത്തിന് പണം വാങ്ങുന്ന രീതി അവസാനിപ്പിക്കും’; വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ലെന്ന് മന്ത്രി 
    on June 4, 2023 at 3:28 am

    തൃശൂര്‍: വിദ്യാഭ്യാസ കച്ചവടം സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. എല്‍കെജി, യുകെജി പ്രവേശനത്തിനും മറ്റുമായി പണം വാങ്ങുന്ന രീതി അവസാനിപ്പിക്കുമെന്നും പൊതുവിദ്യാഭാസ വകുപ്പ് നടപ്പാക്കുന്ന ചട്ടങ്ങളും നിയമങ്ങളും എല്ലാ വിദ്യാലയങ്ങളും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജ്ഞാന സമൂഹം സൃഷ്ടിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും മികച്ച പഠന സൗകര്യമാണ് നല്‍കുന്നത്. മാത്രമല്ല, സര്‍ക്കാര്‍ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരധ്യാപകനെയും പ്രൈവറ്റ് ട്യൂഷന്‍ നടത്താന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഗുരുവായൂരില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ അധ്യയന ദിവസം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതിനാലാണ് 210 പ്രവര്‍ത്തി ദിനം ഉണ്ടാകണമെന്ന് തീരുമാനിച്ചത്. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും ഇത് ഉപകാരപ്രദമാകും. ഓരോ അധ്യാപകനും കുട്ടിയുടെ രക്ഷാകര്‍ത്താവാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മതേതരമൂല്യവും ചരിത്രബോധവും ഉള്‍ക്കൊണ്ട് പുതുതലമുറ വളരണം. പാഠപുസ്തകത്തിലൂടെ മാത്രമേ പൊതുചരിത്രം വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രഹിക്കാനാകൂ. കേന്ദ്ര സിലബസില്‍ നിന്ന് മാറ്റിയ ചരിത്രപാഠഭാഗങ്ങള്‍ സംസ്ഥാനത്ത് പാഠ്യവിഷയമായി ഉണ്ടാകുമെന്നും സംസ്ഥാനത്ത് ഉപരിപഠനത്തിന് അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവസരം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുന്നയൂര്‍ക്കുളം കടിക്കാട് ഗവ.ഹയര്‍ സെക്കന്ററി വിദ്യാലയത്തിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.     ലോകകേരള സഭ, മുഖ്യമന്ത്രിക്കൊപ്പം ഡിന്നറിന് ആളില്ല; വിറ്റുപോകാതെ ഗോള്‍ഡ്, സില്‍വര്‍ കാര്‍ഡുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ലെെവ് കാണാം

  • ‘നിങ്ങൾ സുന്ദരിയാണ്, ഡേറ്റിന് വരുന്നോ?’; മാനേജറും അസി. മാനേജറും കുടുങ്ങി, മുൻകൂർ ജാമ്യമില്ലെന്ന് കോടതി
    on June 4, 2023 at 3:28 am

    മുംബൈ: സഹപ്രവർത്തകയോട് ദുരുദ്ദേശ്യത്തോടെ സുന്ദരിയാണെന്ന് പറയുകയും ഡേറ്റിന് ക്ഷണിക്കുകയും ചെയ്യുന്നത് ലൈം​ഗിക പീഡന പരിധിയിൽ ഉൾപ്പെടുമെന്ന് കോടതി. സഹപ്രവർത്തകയോട് മോശമായ ഭാഷ ഉപയോഗിക്കുകയും  അഭിമാമത്തിന് ക്ഷതമേൽപ്പിക്കുകയും ചെയ്യുന്നത് കുറ്റകരമാണെന്നും കോടതി നിരീക്ഷിച്ചു. സഹപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ 42 കാരനായ അസിസ്റ്റന്റ് മാനേജരുടെയും സെയിൽസ് മാനേജരുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയായ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവിനെയാണ്  അസി. മാനേജരും സെയിൽസ് മാനേജരായ 30-കാരനും നിരന്തരമായി ശല്യം ചെയ്തത്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കേസിന് നിരവധി മാനങ്ങളുണ്ടെന്നും കോടതി വ്യക്തമാക്കി.  നിരവധി വശങ്ങൾ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്തില്ലെങ്കിൽ കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ജഡ്ജി എ ഇസെഡ് ഖാൻ രണ്ട് വ്യത്യസ്ത ഉത്തരവുകളിലായി പറഞ്ഞു. പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കാവുന്ന കേസല്ലെന്നും കോടതി വ്യക്തമാക്കി. ഏപ്രിൽ 24 നാണ് യുവതി ഇരുവർക്കുമെതിരെ പൊലീസിൽ പരാതി നൽകിയത്. ഐപിസി 354, 354 എ, 354 ഡി, 509 പ്രകാരമാണ് പൊലീസ് കേസെടുത്തത്. മാർച്ച് ഒന്നിനും ഏപ്രിൽ 14 നും ഇടയിൽ പ്രതികൾ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. നിങ്ങൾ സുന്ദരിയാണ്. നിങ്ങളുടെ സൗന്ദര്യം നിങ്ങൾ കാത്തുസൂക്ഷിക്കുന്നു. എന്നോടൊപ്പം പുറത്തുവരാമോ- എന്ന രീതിയിൽ പ്രതികൾ പരാതിക്കാരിയായ യുവതിയോടെ ദുരുദ്ദേശ്യത്തോടെ ചോദിച്ചെന്ന് യുവതി പരാതിയിൽ ആരോപിച്ചു. എന്നാൽ, തങ്ങളെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് പ്രതികൾ വാദിച്ചു. പ്രതിയായ സെയിൽസ് മാനേജരുടെ പിതാവ് പരാതിക്കാരിയെയും മറ്റ് ജീവനക്കാരെയും സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചെന്ന് ഉത്തരവിൽ ജഡ്ജി പറഞ്ഞു. ഗൗരവമുള്ള കുറ്റകൃത്യമാണെന്നും പ്രതികൾ പരാതിക്കാരിയെയും തൊഴിലുടമയെയും സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചെന്നും ഉത്തരവിൽ ജഡ്ജി വ്യക്തമാക്കി.  ‘ലൈംഗിക പീഡനം, നിർബന്ധിച്ച് യുവതിയുടെ മതം മാറ്റി, പിതാവുമായി ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചു’: യുവാവ് അറസ്റ്റിൽ  

  • പ്രധാന നടന്മാര്‍ക്കൊപ്പം ഭക്ഷണത്തിന് കയറി, അവര്‍ എന്നെ കോളറിന് പിടിച്ച് പുറത്താക്കി: നവാസുദ്ദീൻ സിദ്ദിഖി
    on June 4, 2023 at 3:27 am

    മുംബൈ: സിനിമലോകത്തേക്ക് ആദ്യം എത്തിയപ്പോള്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന സമയത്ത് ഏറെ അപമാനം നേരിട്ടിട്ടുണ്ടെന്ന് നടന്‍ നവാസുദ്ദീൻ സിദ്ദിഖി. അനുരാഗ് കശ്യപിന്റെ ഗ്യാംഗ്സ്  ഓഫ് വാസിപൂർ: പാര്‍ട്ട് 2ലൂടെ പേര് എടുക്കും മുന്‍പ്  നവാസുദ്ദീൻ സിനിമാ മേഖലയിൽ വർഷങ്ങളോളം ചെറുവേഷങ്ങളിലായിരുന്നു. അന്ന് പല സിനിമകളിലെ വേഷങ്ങളില്‍ പ്രതിഫലം പോലും കിട്ടിയില്ലെന്ന് താരം പറയുന്നു. അന്ന് മുൻനിര താരങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കാൻ ആഗ്രഹിച്ചിരുന്നു അതിന്‍റെ പേരില്‍ തന്നെ സെറ്റില്‍ നിന്നു തന്നെ പുറത്താക്കിയിട്ടുണ്ടെന്നും നവാസുദ്ദീൻ പറയുന്നു. അന്ന് താന്‍ മുഴുവന്‍ ഒരു ഇഗോ നിറഞ്ഞ വ്യക്തിയായിരുന്നു. ഇത്തരം അപമാനം അന്ന് താങ്ങാന്‍ സാധിക്കില്ലായിരുന്നുവെന്നും നവാസുദ്ദീൻ പറയുന്നു. സിനിമയിലെ തുടക്കകാലത്ത് സിനിമ രംഗത്ത് നിന്നും മോശമായ പെരുമാറ്റം ഉണ്ടോ എന്ന എന്ന ചോദ്യത്തിനാണ്  നവാസുദ്ദീൻ സിദ്ദിഖി ബിബിസി ഹിന്ദി അഭിമുഖത്തില്‍ തന്‍റെ അനുഭവം പറഞ്ഞത്.  “തീർച്ചയായും, ആയിരക്കണക്കിന് തവണ അപമാനം നേരിട്ടു. ചിലപ്പോൾ സെറ്റില്‍ വച്ച് പ്രൊഡക്ഷന്‍ ബോയിയോട് ഞാൻ വെള്ളം ചോദിക്കും, അയാള്‍ എന്നെ കണ്ടതായി പോലും ഭാവിക്കില്ല. പൂര്‍ണ്ണമായും അവഗണിക്കും. പിന്നീടാണ് ആ പരിഗണന താന്‍ സ്വയം നേടേണ്ടതാണെന്ന് മനസിലായത്.  ഇവിടെയുള്ള ധാരാളം സിനിമ സെറ്റുകളില്‍ ഭക്ഷണം വിളമ്പുന്നതില്‍ അഭിനേതാക്കള്‍ക്കിടയില്‍ വേര്‍തിരിവുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വേറെയിടത്താണ് ഭക്ഷണം, സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകൾക്ക് മറ്റൊരു ഇടമുണ്ട്, പ്രധാന നായകന്മാര്‍ക്ക് വേറെ ഇടമുണ്ട്. എന്നാല്‍ യാഷ് രാജ് പോലെ ചില പ്രൊഡക്ഷന്‍ ഇടങ്ങളില്‍ എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന ഇടങ്ങളുമുണ്ട്. എന്നാല്‍ പലയിടത്തും ഈ പതിവ് ഇല്ല. ഇത്തരത്തില്‍ ഒരു സെറ്റില്‍ പ്രധാന നടന്മാര്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നയിടത്ത് നിന്നും ഞാന്‍ ഭക്ഷണം കഴിക്കാന്‍ നോക്കി. പക്ഷെ അവര്‍ എന്നെ കോളറിന് പിടിച്ച് പുറത്താക്കി. അന്ന് ഇഗോയാല്‍ നയിക്കപ്പെട്ട ഒരാളായിരുന്നു ഞാന്‍ എനിക്ക് നല്ല ദേഷ്യം വന്നു. ആ നടന്മാര്‍ എന്നെ ആദരിക്കണം. അവര്‍ എന്നെ ഒപ്പം ഭക്ഷണം കഴിക്കാന്‍ വിളിക്കും എന്നൊക്കെയാണ് അന്ന് ഞാന്‍ കരുതിയത് ” – നവാസുദ്ദീൻ സിദ്ദിഖി പറഞ്ഞു. അഖില്‍ മാരാര്‍ പുറത്തായോ? ആശങ്കയുടെ മുള്‍മുനയില്‍ ആരാധകര്‍, ആശ്വാസമായി രാജലക്ഷ്മിയുടെ വാക്കുകള്‍.! ബിഗ്ബോസ് ഷോയെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ നോക്കുന്നുവെന്ന് മോഹന്‍ലാല്‍

  • ചേലൂർ മനയുടെ മണിച്ചിത്രത്താഴ് പൊളിച്ച് മോഷണം; കൊൽക്കത്ത സ്വദേശി പിടിയിലാവുന്നത് സാധനങ്ങൾ കടത്തുന്നതിനിടെ
    on June 4, 2023 at 3:27 am

    അന്തിക്കാട്: നിരവധി സിനിമകള്‍ ഷൂട്ട് ചെയ്ത തൃശൂരിലെ ചേലൂര്‍ മനയില്‍ മോഷണം.  മമ്മൂട്ടി ചിത്രമായ വല്യേട്ടൻ അടക്കം നിരവധി സിനിമകൾ ഷൂട്ട് ചെയ്ത തൃശൂരിലെ പ്രശസ്തമായ ചേലൂർ മനയുടെ മണിച്ചിത്രത്താഴ് തകർത്തായിരുന്നു മോഷണം നടത്തിയ കൊൽക്കത്ത സ്വദേശിയെ പൊലീസ് പിടികൂടി. അര നൂറ്റാണ്ടിലധികം പഴക്കമുള്ള ഓട്ട്,  പിച്ചള പാത്രങ്ങൾ ചാക്കുകളിൽ നിറച്ച് കടത്തും വഴിയാണ് ഇയാളെ അന്തിക്കാട് പൊലീസ് പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് കൊൽക്കത്ത സ്വദേശി ഷഹാബുദീൻ ചേലൂർ മനയിൽ മോഷണത്തിന് എത്തിയത്. വാടാനപ്പള്ളിയിലെ നടുവിൽക്കരയിലാണ് ഇയാൾ താമസിക്കുന്നത്. മനയുടെ മുൻവാതിലിലെ മണിച്ചിത്രത്താഴ് പൂട്ട് തകർത്താണ് പ്രതി അകത്തു കടക്കുന്നത്. ചേലൂർ മനയിൽ നാല് പതിറ്റാണ്ടിലധികമായി ആള്‍ താമസമില്ല. മേല്‍നോട്ടക്കാര്‍ മനയില്‍ വല്ലപ്പോഴും വന്നുപോവുകയാണ് പതിവ്. അകത്തു കടന്ന പ്രതി പല മുറികളിലായി കൂട്ടിയിട്ടിരുന്ന സാധനങ്ങൾ ചാക്കിലാക്കി പുറത്തു കടത്താനാണ് ശ്രമിച്ചത്.  രണ്ടു ചാക്കിൽ നിറയെ സാധനങ്ങൾ നിറച്ചു. ഒരു ചാക്ക് മനയുടെ ഗെയ്റ്റിനരികത്തെ പൊന്തക്കാട്ടിൽ ഒളിപ്പിച്ചു. മറ്റേ ചാക്കുമായി ഇയാൾ പടികടന്ന് പോകുന്നത് കണ്ട പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. ഉടൻ സ്ഥലത്തെത്തിയ അന്തിക്കാട് പൊലീസ് ഇയാളെ അധികം ദൂരം പിന്നിടുന്നതിനു മുൻപേ പിടികൂടുകയായിരുന്നു. ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ സ്ഥലത്തെത്തിച്ച പൊലീസ് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

  • ‘സ്‌കൈ’ എന്ന വിളിപ്പേര് എങ്ങനെ വന്നു? പേരും ഗംഭീറും തമ്മിലുള്ള ബന്ധം! എല്ലാം വ്യക്തമാക്കി സൂര്യകുമാര്‍ യാദവ്
    on June 4, 2023 at 3:26 am

    മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ചുരങ്ങിയ കാലംകൊണ്ട് മികവാര്‍ന്ന നേട്ടങ്ങളുണ്ടാക്കിയ താരമാണ് സൂര്യകുമാര്‍ യാദവ്. ദേശീയ ജേഴ്‌സിക്കപ്പുറം ഐപിഎല്ലിലും മികച്ച ഫോമിലായിരുന്നു മുംബൈ ഇന്ത്യന്‍സ് താരമായ സൂര്യ. പേര് ചുരുക്കി ‘സ്‌കൈ’ എന്നാണ് കമന്റേറ്റര്‍മാരും ആരാധകരും സൂര്യയെ വിളിക്കുന്നത്. തനിക്ക് സ്‌കൈ എന്ന വിളിപ്പേര് കിട്ടിയത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിക്കുകയാണിപ്പോള്‍ സൂര്യ.  2014-15 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിക്കുമ്പോഴാണ് തനിക്ക് ആ പേര് വീണതെന്നാണ് സൂര്യ പറയയുന്നത്. ടി20 ക്രിക്കറ്റില്‍ ഒന്നാം റാങ്കുകാരനായ സൂര്യയുടെ വാക്കുകള്‍… ”കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കുമ്പോഴാണ് എനിക്ക് ആ പേര് വീഴുന്നത്. അന്ന് ക്യാപ്റ്റനായ ഗൗതം ഗംഭീറാണ് പേരിന് പിന്നില്‍. സൂര്യകുമാര്‍ യാദവ് എന്നത് അദ്ദേഹം ചുരുക്കി വിളിക്കുകയായിരുന്നു. ഇത്രയും വലിയ പേര് നീട്ടി വിളക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പേര് ചുരുക്കുന്നത്.” സൂര്യ പറഞ്ഞു.  ഇപ്പോള്‍ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനായി ഇംഗ്ലണ്ടിലാണ് സൂര്യ. ടീമിനൊപ്പം സ്റ്റാന്‍ഡ് ബൈ താരമായിട്ടാണ് സൂര്യ പോയത്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു സൂര്യ. തുടക്കത്തില്‍ മോശം പ്രകടനാണ് പുറത്തെടുത്തതെങ്കിലും അവസാനങ്ങളില്‍ ആളിക്കത്താന്‍ സൂര്യക്കായി. റണ്‍ വേട്ടക്കാരില്‍ ആറമതാണ് താരം. 16 മത്സരങ്ങളില്‍ 43.21 ശരാശരിയില്‍ 605 റണ്‍സാണ് സൂര്യ നേടിയത്. 181.14 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ നേട്ടം. യൂത്ത് ലോകകപ്പില്‍ ബ്രസീലിനെ അട്ടിമറിച്ച് ഇസ്രായേല്‍! അര്‍ജന്റീനയ്ക്ക് പിന്നാലെ മടക്കം; ഇറ്റലിയും സെമിയില്‍ ഇദ്ദേഹം ഇന്ത്യന്‍ ടീമിനൊപ്പമുണ്ടെങ്കിലും ബുധനാഴ്ച്ച ആരംഭിക്കുന്ന ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാനിടയില്ല. മധ്യനിരയില്‍ കളിക്കുന്ന വിരാട് കോലി, അജിന്‍ക്യ രഹാനെ എന്നിവരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ മാത്രമെ സൂര്യയെ കളിപ്പിക്കും. സൂര്യക്കൊപ്പം സ്റ്റാന്‍ഡ് ബൈ താരങ്ങളായി യഷസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍ എന്നിവരും ടീമിനൊപ്പമുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

  • രാജസേനന്‍റെ പുതിയ ചിത്രം; ‘ഞാനും പിന്നൊരു ഞാനും’ ഫസ്റ്റ് ലുക്ക് പുറത്തിറക്കി പൃഥ്വിരാജ്, ഇന്ദ്രജിത്ത്
    on June 4, 2023 at 3:23 am

    രാജസേനന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഞാനും പിന്നൊരു ഞാനും എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. പൃഥ്വിരാജും ഇന്ദ്രജിത്തും ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജസേനന്‍ ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും രാജസേനനാണ്. തുളസീധര കൈമള്‍ എന്നാണ് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഈ കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആരംഭിച്ച ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നു. ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഇത്. സർക്കിൾ ഇൻസ്പെക്ടര്‍ പരമേശ്വരനായാണ് ഇന്ദ്രൻസ് എത്തുന്നത്. തുളസീധര കൈമളിന്റെ  വലംകൈയായ രഘു എന്ന കഥാപാത്രമായി സുധീർ കരമനയും അമ്മാവൻ ഉണ്ണികൃഷ്ണ കൈമളായി ജോയ് മാത്യുവും വേഷമിടുന്നു. ചിത്രത്തിന്റെ സംഗീതസംവിധാനം എം ജയചന്ദ്രൻ ആണ്. രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഗാനരചന ഹരിനാരായണൻ.   ഛായാഗ്രഹണം സാംലാൽ പി തോമസ്, എഡിറ്റിംഗ് വി സാജൻ, സ്ക്രിപ്റ്റ് അസിസ്റ്റന്റ് പാർവതി നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രസാദ് യാദവ്, മേക്കപ്പ് സജി കാട്ടാക്കട, കലാസംവിധാനം മഹേഷ് ശ്രീധർ, വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ, കൊറിയോഗ്രാഫി ജയൻ ഭരതക്ഷേത്ര, പ്രൊഡക്ഷൻ കൺട്രോളർ എസ് എൽ പ്രദീപ്, സ്റ്റിൽസ് കാഞ്ചൻ ടി ആർ, പിആർഒ മഞ്ജു ഗോപിനാഥ്, ഡിസൈൻസ് ഐഡന്റ് ടൈറ്റിൽ ലാബ്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ALSO READ : മാപ്പ് കുറേയായി പറയുന്നുവെന്ന് അഖില്‍ മാരാര്‍; മാപ്പ് പറയേണ്ടെന്ന് മോഹന്‍ലാല്‍ WATCH VIDEO : ‘മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്’: ശ്രുതി ലക്ഷ്‍മി അഭിമുഖം

  • കോഴിക്കോട് ബീച്ചിൽ പന്ത് കളിക്കുന്നതിനിടെ അപകടം; രണ്ട് കുട്ടികളെ കടലിൽ കാണാതായി, തിരച്ചിൽ
    on June 4, 2023 at 3:20 am

    കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പന്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികളെ കാണാതായി. ഒളവണ്ണ സ്വദേശി 17 വയസുള്ള ആദിൽ, സുഹൃത്തായ മറ്റൊരു 17കാരനെയുമാണ് കാണാതായത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. പന്ത് കളിക്കുന്നതിനിടെ കുട്ടികളിലൊരാൾ കടലിൽ പന്തെടുക്കാൻ പോയതായിരുന്നു. എന്നാൽ അടിയൊഴുക്കുള്ള സമയമായതിനാൽ ആദിൽ കടലിൽ അകപ്പെട്ടു. അപകടം കണ്ടു നിന്ന സുഹൃത്ത് ആദിലിനെ രക്ഷിക്കാനായി പിന്നാലെ കടലിലേക്ക് പോയി. രണ്ട് പേരെയും കാണാതാവുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.  അതിനിടെ കോഴിക്കോട് തന്നെ താമരശേരിക്കടുത്ത് ചുങ്കം ജങ്ഷനിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നും പണം മോഷ്ടിച്ചു. വയനാട് ഇരുളം സ്വദേശി മുഹമ്മദിന്റെ 17840 രൂപയാണ് കവർന്നത്. പേരാമ്പ്രയിൽ കപ്പ വിൽപ്പന നടത്തി തിരികെ വരികയായിരുന്നു ഇദ്ദേഹം. താമരശ്ശേരി ചുങ്കം ടൗൺ മസ്ജിദിന് മുൻവശത്ത് ഗുഡ്സ് ഓട്ടോ നിർത്തിയിട്ട ശേഷം മുഹമ്മദ് ഉറങ്ങി. പുലർച്ചെ അഞ്ച് മണിയോടെയാണ് പണം അപഹരിച്ചത്.

  • ലോകകേരള സഭ, മുഖ്യമന്ത്രിക്കൊപ്പം ഡിന്നറിന് ആളില്ല; വിറ്റുപോകാതെ ഗോള്‍ഡ്, സില്‍വര്‍ കാര്‍ഡുകള്‍
    on June 4, 2023 at 2:59 am

    തിരുവനന്തപുരം: യു എസിലെ ലോക കേരള സഭ സമ്മേളനത്തിൽ മുഖ്യമന്ത്രി അടക്കം ഉള്ള വിഐപികൾക്കൊപ്പമുള്ള അത്താഴ വിരുന്നിനായി സംഘാടകർ വാഗ്ദാനം ചെയ്ത ഗോൾഡ്, സിൽവർ കാർഡുകൾ ഇത് വരെ ആരും വാങ്ങിയില്ല. 2 ലക്ഷത്തി 80,000 ഡോളർ ആണ് പരിപാടിക്കായി ഇത് വരെ സ്പോൺസർഷിപ്പ് ഇനത്തിൽ കിട്ടിയത്. അതിനിടെ മുഖ്യമന്ത്രിയും സംഘവും സ്വിറ്റ്സർലാൻഡും സന്ദർശിക്കുമോ എന്ന സംശയം നൽകികൊണ്ടാണ് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിട്ടുള്ളത്. ലോക കേരള സഭ യുഎസ് മേഖല സമ്മേളനത്തെ ചൊല്ലി വിവാദം മുറുകുമ്പോൾ സ്പോൺസർഷിപ്പിന് സംഘാടകർ പ്രതീക്ഷിച്ച പ്രതികരണം  അല്ല ഇത് വരെ ലഭിച്ചത്. മുഖ്യമന്ത്രിക്ക് ഒപ്പം ഡിന്നർ അടക്കം ഓഫർ വെച്ചുള്ള ഗോൾഡ് സിൽവർ കാർഡുകൾ ആരും ഇത് വരെ വാങ്ങിയില്ല. ആകെ പിരിഞ്ഞു കിട്ടിയത് 2 ലക്ഷത്തി 80000 ഡോളറാണ്. രണ്ടര ലക്ഷം ഡോളറിന്റെ ഡയമൻറ് കാർഡും പിന്നെ പതിനായിരം ഡോളറിന്റെ രണ്ടും 5000 ഡോളറിന്റെ രണ്ടും സ്പോൺസർമാർ മാത്രമാണ് ഇതിനോടകം വന്നിട്ടുള്ളത്. വിവാദം സ്പോൺസർമാരെ പിന്നോട്ടടിപ്പിക്കുന്നു എന്നാണ് സംഘാടകരുടെ വിലയിരുത്തൽ.  മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥർക്കും ഒപ്പം ജോസ് കെ മാണിയും ജോൺ ബ്രിട്ടാസും കൂടി സംഘത്തിൽ ഉണ്ടാകുമെന്നാണ് സൂചന. ഇവര്‍ സ്വന്തമായാണ് ചെലവ് വഹിക്കുന്നതെന്നാണ് സംഘാടകർ പറയുന്നത്. ഇതിനിടെ യാത്രയെ കുറിച്ചുള്ള സർക്കാർ ഉത്തരവിൽ യുഎസ്, ക്യൂബ എംബസികൾക്കൊപ്പം സ്വിറ്റ്സർലണ്ടിലെ ഇന്ത്യൻ എംബസിക്കും കോപ്പി ഉണ്ട്. സ്വിസ് സന്ദർശനം ഷെഡ്യൂളിൽ ഇല്ലാതെ എന്തിനു കോപ്പി എന്നത് വ്യക്തമല്ല. ക്യൂബയിൽ നിന്നും മടക്കം സൂറിച്ച് വഴി ആകാനും സാധ്യത ഉള്ളത്കൊണ്ടാണ് ഇതെന്ന സൂചനയാണ്പൊതു ഭരണ വകുപ്പ് നൽകുന്നത്.  യുഎസിലെ ലോക കേരള സഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ വൻതുക പിരിക്കുന്നതിനെ ന്യായീകരിച്ച് നോര്‍ക്ക എത്തിയിരുന്നു. ഖജനാവിലെ പണം ധൂർത്തടിക്കുന്നുവെന്ന ആക്ഷേപം ഒഴിവാക്കാനാണ് സ്പോൺസർഷിപ്പ് ഏർപ്പെടുത്തുന്നതെന്ന് നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ന്യായീകരിച്ചത്. 8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്. ഒരു ലക്ഷം ഡോളർ നൽകുന്നവർക്ക് ഗോൾഡ് പാസും 50000 ഡോളറിന് സിൽവർ പാസും ബ്രോൺസിന് 25000 ഡോളറുമായിരുന്നു പിരിവ്.  ഗോൾഡ് പാസ് വാങ്ങുന്ന സ്പോൺസർക്ക് കേരളത്തിൽ നിന്നുള്ള വിഐപികൾക്കൊപ്പമുള്ള ഡിന്നർ അടക്കമായിരുന്നു  ഓഫർ. മുൻനിരയിൽ ഇരിപ്പിടവും. സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ ആഡംബര ഹോട്ടലായ മാരിയറ്റ് മാർക്വിസിൻറെ ഫോട്ടോ സഹിതമുള്ള താരിഫ് കാർഡാണ് സംഘടാകർ യുഎസ് മലയാളികൾക്കിടയിൽ പ്രചരിപ്പിക്കുന്നത്.  ‘അത് പണപ്പിരിവല്ല,അമേരിക്കയിൽ നടക്കുന്ന സമ്മേളനത്തിൽ അമേരിക്കൻരീതി’ലോകകേരളസഭ വിവാദത്തില്‍ നോര്‍കയുടെ വിശദീകരണം ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

  • ബിഗ്ബോസ് ഷോയെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ നോക്കുന്നുവെന്ന് മോഹന്‍ലാല്‍
    on June 4, 2023 at 2:57 am

    ബിഗ്ബോസ് ഷോയ്ക്കും അതിലെ ചില മത്സരാര്‍ത്ഥികള്‍ക്കെതിരെയും നടക്കുന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിനിനെതിരെ മോഹന്‍ലാല്‍. ബിഗ്ബോസ് ഷോയ്ക്ക് വേണ്ടിയാണ് മോഹന്‍ലാല്‍ കഴിഞ്ഞ ശനിയാഴ്ചത്തെ എപ്പിസോഡില്‍ ഈകാര്യം വ്യക്തമാക്കിയത്. വീട്ടിലെ അംഗങ്ങളെ കാണുന്നതിന് മുന്‍പാണ് മോഹന്‍ലാല്‍ ഈ കാര്യം വ്യക്തമാക്കിയത്.  “ബിഗ്ബോസ് വീട്ടിലെ മത്സരാര്‍ത്ഥികളുടെ ശരികളും തെറ്റുകളും വിലയിരുത്തി അതിലൂടെ ആര് വീട്ടില്‍ നില്‍ക്കണം, ആര് പുറത്തുപോകണം എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരായ നിങ്ങളാണ്. സുതാര്യവും ലളിതവുമായ വോട്ടിംഗ് രീതി അതിനായി ഉപയോഗിക്കുക എന്നതാണ് പ്രേക്ഷകര്‍ ചെയ്യേണ്ടത്. അത്തരം ഒരു രീതിയില്‍ കൂടി വിധി നിര്‍ണ്ണയിക്കാന്‍ അവസരം നിലനില്‍ക്കേ, അത് കൃത്യമായി ഉപയോഗിക്കുന്നതിന് പകരം മത്സരാര്‍ത്ഥികളെക്കുറിച്ചും ഷോയെക്കുറിച്ചും അതിവൈകാരികമായും, അപകീര്‍ത്തികരമായും സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം ചിലര്‍ പ്രതികരിക്കുന്നുണ്ട്. തികച്ചും ഖേദകരമാണ്. നന്നായി ഗെയിം കളിച്ച് വോട്ട് ലഭിക്കാന്‍ അര്‍ഹരായവര്‍ക്ക് അത് നല്‍കാനും, അനര്‍ഹര്‍ക്ക് അത് നിഷേധിക്കാനും യുക്തിപൂര്‍വ്വം നിങ്ങള്‍ തയ്യാറാകും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്” – മോഹന്‍ലാല്‍ ഷോയില്‍ പറഞ്ഞു. ചില മത്സരാര്‍ത്ഥികളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളും മറ്റും അടിസ്ഥാനമാക്കിയാണ് മോഹന്‍ലാല്‍ ബിഗ്ബോസ് ഷോയ്ക്ക് വേണ്ടി ഇത് പറഞ്ഞതെന്ന് വ്യക്തമാണ്.  ‘വനിത കമ്മീഷന്‍ വരെ ഇടപെട്ടു’: ശോഭയ്ക്കെതിരായ അഖിലിന്‍റെ പരാമര്‍ശത്തില്‍ മോഹന്‍ലാല്‍ ശ്രദ്ധിക്കണം, ഫിസിക്കൽ അസോൾട്ടിൽ നിന്നെ പുറത്താക്കാൻ ജുനൈസ് നോക്കുന്നുണ്ട്; മാരാരോട് ഷിജു

  • ഡോ. വന്ദന ദാസ് കൊലപാതകം; സംഭവസമയത്ത് പ്രതി ലഹരി ഉപയോ​ഗിച്ചിട്ടില്ലെന്ന് കണ്ടെത്തി, മാനസിക പ്രശ്നവുമില്ല
    on June 4, 2023 at 2:54 am

    കോട്ടയം:  ഡോ.വന്ദന ദാസ് കൊലപാതകത്തില്‍ നിര്‍ണായക റിപ്പോര്‍ട്ട് പുറത്ത്. സംഭവ സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കൾ ഉപയോ​ഗിച്ചിട്ടില്ലെന്ന് കണ്ടെത്തൽ. ഫോറൻസിക് പരിശോധന ഫലം കോടതിക്ക് കൈമാറി. രക്തം, മൂത്രം എന്നിവയിൽ മദ്യത്തിന്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്നമില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി.  ഏറ്റവു പുതിയ റിപ്പോർട്ടാണ് പുറത്തു വന്നിട്ടുള്ളത്. രാത്രി ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ആശുപത്രിയിലെത്തിക്കുമ്പോൾ വന്ദനയെ കൊലപ്പെടുത്താനും മറ്റ് ആളുകളെ കുത്തി മുറിവേൽപിക്കാനും കാരണമായത് സന്ദീപിനുള്ളിലെ ലഹരി ആയിരുന്നു എന്നായിരുന്നു സംശയം. എന്നാൽ ഇയാളുടെ പരിശോധന ഫലത്തിൽ ലഹരിയുടെ സാന്നിദ്ധ്യമില്ല. പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചിരുന്നു.  പത്ത് ദിവസം ഇയാളെ മെഡിക്കൽ ബോർഡ് നിരീക്ഷിക്കുകയായിരുന്നു. മാനസിക പ്രശ്നങ്ങളുളള വ്യക്തിയല്ല സന്ദീപ് എന്നാണ് മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിട്ടുള്ളത്. വിശദമായ റിപ്പോർട്ട് അന്വേഷണ സംഘത്തിനും കോടതിക്കും വൈകാതെ കൈമാറും. 

  • ചെറി കഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്…
    on June 4, 2023 at 2:54 am

    നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പഴമാണ് ചെറി.  മധുരവും പുളിയും ചേർന്ന സ്വാദാണ് ഇവയ്ക്ക്.  വിറ്റാമിൻ എ, സി,  കെ, ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഇരുമ്പ്,  ബീറ്റാ കരോട്ടിൻ, കാത്സ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ചെറി. കൂടാതെ ഉറക്കത്തെ സഹായിക്കുന്ന ‘മെലാറ്റോണിന്‍’ എന്ന ഹോര്‍മോണ്‍ ചെറിയില്‍ അടങ്ങിയിട്ടുണ്ട്.  അതിനാല്‍ ഉറക്കം ലഭിക്കാന്‍ രാത്രി ചെറി കഴിക്കുന്നത് നല്ലതാണ്.  ചെറിപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… 1. പൊട്ടാസ്യം ധാരാളം അടങ്ങിയ ചെറിപ്പഴം കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.  2. ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിൻ എന്ന വസ്തു ചെറുപ്പഴത്തിൽ ധാരാളം ഉണ്ട്. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് നല്ല ഉറക്കത്തിന് നല്ലതാണ്.  3. ശരീരഭാരം കുറയക്കാൻ ആഗ്രഹിക്കുന്നവർക്ക് ചെറി ഡയറ്റില്‍ ഉൾപ്പെടുത്താം. കലോറി വളരെ കുറഞ്ഞ ചെറിപ്പഴത്തില്‍ വിറ്റാമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈബര്‍ അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.  4. ദഹനം മെച്ചപ്പെടുത്താനും ചെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.  5. ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ചെറി സ്ട്രോക്ക്, ഹൃദ്രോഗം, ക്യാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. 6. വിറ്റാമിന്‍ സി അടങ്ങിയ ചെറി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 7. ചെറിപ്പഴങ്ങളിലെ വിറ്റാമിൻ ബിയും സിയും തലമുടി കൊഴിച്ചില്‍ തലയാനും തലമുടി നന്നായി വളരാനും സഹായിക്കും.  8. വിറ്റാമിന്‍ സി അടങ്ങിയ ചെറിപ്പഴം കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.  ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. Also Read: ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഒമ്പത് ഭക്ഷണങ്ങള്‍…   ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

  • മാപ്പ് കുറേയായി പറയുന്നുവെന്ന് അഖില്‍ മാരാര്‍; മാപ്പ് പറയേണ്ടെന്ന് മോഹന്‍ലാല്‍
    on June 4, 2023 at 2:52 am

    ബിഗ് ബോസ് മലയാളം സീസണ്‍ 5 പതിനൊന്നാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ടൈറ്റില്‍ വിന്നര്‍ ആരെന്നറിയാനായി ഇനി മൂന്ന് ആഴ്ചകള്‍ മാത്രമാണ് ഉള്ളത്. അതേസമയം ഈ വാരാന്ത്യത്തില്‍ എവിക്റ്റ് ആവുന്നത് ആരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. അവതാരകനായ മോഹന്‍ലാല്‍ എത്തിയ ശനിയാഴ്ച എപ്പിസോഡ് രസകരമായിരുന്നു. കഴിഞ്ഞ വാരത്തിലെ മത്സരാര്‍ഥികളുടെ ചില പ്രവര്‍ത്തികളുടെ ഗൌരവം ബോധ്യപ്പെടുത്തിയ മോഹന്‍ലാല്‍ ബിഗ് ബോസിന് കര്‍ശന നടപടി സ്വീകരിക്കേണ്ട സാഹചര്യം സൃഷ്ടിക്കരുതെന്നും പറഞ്ഞു. ശോഭയ്ക്കെതിരെ അഖില്‍ നടത്തിയ ഒരു പരാമര്‍ശത്തിന്‍റെ പേരില്‍ ഇരുവരെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ എപ്പിസോഡ് ആരംഭിച്ചത്. ഈ വിഷയത്തില്‍ അഖില്‍ മാപ്പ് പറയുകയുമുണ്ടായി. ശേഷം രസകരമായ കുറച്ച് ഗെയിമുകളും ഹൌസില്‍ അരങ്ങേറി. ചുറ്റിക്കളി എന്നായിരുന്നു ഒരു ഗെയിമിന്‍റെ പേര്. മത്സരാര്‍ഥികളെല്ലാം ഒരു വൃത്തത്തിനുള്ളില്‍ നിന്നുകൊണ്ട് ഒരു ഡബിള്‍ മുണ്ട് സ്വയം ചുറ്റിക്കൊണ്ട് തിരിഞ്ഞ്, അടുത്ത മത്സരാര്‍ഥിക്ക് കൈമാറുക എന്നതാണ് ഗെയിം. അനു ആയിരുന്നു ഇതിലെ വിധികര്‍ത്താവ്. പുറംതിരിഞ്ഞ് നില്‍ക്കുന്ന അനു വിസില്‍ മുഴക്കുമ്പോള്‍ ആരുടെ കൈയിലാണോ മുണ്ട് ഉള്ളത് അവര്‍ പുറത്താവുന്ന രീതിയിലായിരുന്നു ഗെയിം. റെനീഷയാണ് ഈ ഗെയിമില്‍ വിജയിച്ചത്. എന്നാല്‍ ഇത് കേവലം ഒരു രസത്തിനായി സൃഷ്ടിച്ച ഗെയിം അല്ലെന്ന് വെളിവാക്കുന്നതായിരുന്നു അതിനു ശേഷമുള്ള മോഹന്‍ലാലിന്‍റെ വാക്കുകള്‍. എന്തിനാണ് ഇങ്ങനെ ഒരു ഗെയിം നടത്തിയതെന്ന് മനസിലായോ എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് പല ഉത്തരങ്ങള്‍ മത്സരാര്‍ഥികള്‍ പറഞ്ഞു. മുണ്ട് അതിലൊരു ഘടകമായി വന്നില്ലേയെന്ന് മോഹന്‍ലാല്‍ ചോദിച്ചു. മുണ്ട് പറിക്കാതിരിക്കാനും പൊക്കാതിരിക്കാനുമാണ് ഈ ഗെയിം നടത്തിയതെന്ന് സെറീന പറഞ്ഞു. തുടര്‍ന്ന് അഖിലിന്‍റെ ഭാഗത്തുനിന്ന് ഈ വാരമുണ്ടായ പെരുമാറ്റം ചൂണ്ടിക്കാട്ടാനാണ് ഈ ഗെയിം നടത്തിയതെന്ന് മോഹന്‍ലാല്‍ സൂചിപ്പിച്ചു- “തമാശയ്ക്ക് നമ്മള്‍ കാണിച്ചുവെന്ന് നമ്മളാണ് വിചാരിക്കുന്നത്. പിന്നെ അതൊരു കാര്യമാക്കി അവര്‍ക്ക് കൊണ്ടുവരാം അത്തരം കാര്യങ്ങള്‍. അതൊരു നല്ല പ്രവര്‍ത്തി അല്ലായിരുന്നു. നമ്മള്‍ ഉപയോ​ഗിക്കുന്ന ഭാഷയേക്കാളും നമ്മള്‍ ചെയ്ത കാര്യം വളരെ മോശമായിട്ടാണ് പല ആള്‍ക്കാരും എടുത്തിരിക്കുന്നത്. അത്തരം പ്രവര്‍ത്തികള്‍ ഇനി വരാതിരിക്കട്ടെ. ആരായാലും ഇത്തരം പ്രവര്‍ത്തികള്‍ വന്നാല്‍ ഞങ്ങള്‍ക്ക് വളരെയധികം സീരിയസ് ആയി ഒരു ആക്ഷന്‍ എടുക്കേണ്ടിവരും. കാരണം പൊതുജനങ്ങളുടെ വികാരങ്ങളെ ഞങ്ങള്‍ക്ക് കണക്കാക്കേണ്ടതുണ്ട്. ഓകെ അഖില്‍”, മോഹന്‍ലാല്‍ പറഞ്ഞു. ഈ വിഷയത്തില്‍ താന്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നായിരുന്നു അഖിലിന്‍റെ പ്രതികരണം. “അതിലൊരു മാപ്പ് പറയാം. ഇപ്പോള്‍ മാപ്പ് കുറേയായി എന്‍റെ വക”, അഖിലിന്‍റെ വാക്കുകള്‍. എന്നാല്‍ ഇപ്പോള്‍ മാപ്പ് പറയേണ്ടതില്ലെന്ന് മോഹന്‍ലാലും പറഞ്ഞു- “മാപ്പൊന്നും പറയേണ്ട കാര്യമില്ല, കാരണം മാപ്പ് പറഞ്ഞ് കഴിഞ്ഞല്ലോ. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, നമ്മുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല ഇത്. അത് അടക്കിനിര്‍ത്താനുള്ള സ്ഥലമാണ് ഇത്. നമ്മുടെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ മാറ്റിവെക്കുക. അത് നിങ്ങളില്‍ നിന്ന് പോകട്ടെ”, മോഹന്‍ലാല്‍ പറഞ്ഞവസാനിപ്പിച്ചു. ALSO READ : ‘ബിഗ് ബോസില്‍ നിന്ന് വിളിച്ചപ്പോള്‍ പറഞ്ഞത് ഒരേയൊരു കാര്യം മാത്രം’; മത്സരാര്‍ഥികളോട് റിയാസ് സലിം WATCH VIDEO : ‘മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്’: ശ്രുതി ലക്ഷ്‍മി അഭിമുഖം

  • Viral video: ജം​ഗിൾ സഫാരിക്കിടെ ബസിൽ തൂങ്ങി കടുവ, ഭയപ്പെടുത്തും വീഡിയോ 
    on June 4, 2023 at 2:41 am

    ജം​ഗിൾ സഫാരി ഇഷ്ടപ്പെടാത്ത ആളുകൾ കുറവായിരിക്കും അല്ലേ? മിക്കവർക്കും ഇഷ്ടമാണ് കാട്ടിലെ മൃ​ഗങ്ങളെയൊക്കെ കണ്ട് അങ്ങനെ അങ്ങനെ യാത്ര ചെയ്യാൻ. എന്നാൽ, ചില നേരങ്ങളിൽ നല്ല ഭയം തോന്നുന്ന അവസ്ഥകളിലേക്കും കാര്യങ്ങൾ ചെന്നെത്താറുണ്ട്. കാട്ടിലെ മൃ​ഗങ്ങളല്ലേ? അവ എവിടെ നിന്നും വരുമെന്നോ എങ്ങനെ ചാടി വീഴുമെന്നോ എങ്ങനെ പെരുമാറുമെന്നോ ഒന്നും പ്രവചിക്കുക സാധ്യമല്ല. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നതും. ഇതും ഒരു ജം​ഗിൾ സഫാരിക്കിടെ ഉണ്ടായ അനുഭവമാണ്.  ജം​ഗിൾ സഫാരിക്കിടെ ഒരുകൂട്ടം ക‌ടുവകൾ ഒരു ടൂറിസ്റ്റ് ബസിന് മുകളിൽ ചാടിക്കേറാൻ നോക്കുന്നതാണ് വീഡിയോ. @Bellaasays2 -ന്റെ ട്വിറ്റർ ഹാൻഡിലിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അതിൽ അടിക്കുറിപ്പായി സ്കെയറി ഓർ ക്രേസി എന്നും എഴുതിയിട്ടുണ്ട്. വീഡിയോയിൽ, നിരവധി വിനോദ സഞ്ചാരികളുമായി ഒരു സഫാരി ബസ് കടന്നു പോകുന്നത് കാണാം. ആ ബസിൽ അള്ളിപ്പിടിച്ചു കൊണ്ട് ഒരു കടുവയും ഉണ്ട്.  ബസ് പോകുന്നതിന് അനുസരിച്ച് കടുവയും മുന്നോട്ട് പോകുന്നത് കാണാം. എന്നാൽ, ആ ഒരൊറ്റ കടുവ മാത്രമല്ല അവിടെ ഉള്ളത്. വേറെയും കടുവകൾ ബസിന് ചുറ്റും നിൽക്കുന്നതും ബസിന് പിന്നാലെ നീങ്ങാൻ ശ്രമിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം. സം​ഗതി നമുക്ക് വീഡിയോ കാണുമ്പോൾ പേടി തോന്നുമെങ്കിലും ബസിലിരുന്നവർ സുരക്ഷയുള്ള ബസ് ആയതിനാൽ തന്നെ അത്ര പേടിച്ചിട്ടില്ല എന്ന് വേണം മനസിലാക്കാൻ.  Scary or crazy? 🐅 pic.twitter.com/5RMCsw7Y3Q — ♤ (@Bellaasays2) June 1, 2023 ഏതായാലും സോഷ്യൽ മീഡിയയിൽ പങ്ക് വച്ച വീഡിയോ നിരവധിപ്പേരാണ് കണ്ടത്. ജം​ഗിൾ സഫാരിക്ക് പോകുന്ന ആരം അപകടമില്ലായെങ്കിൽ കടുവകളെ ഇത്ര അടുത്ത് കാണാൻ ആ​ഗ്രഹിക്കും എന്നതിൽ സംശയമില്ല.

ബ്രേക്കിംഗ് ന്യൂസ്, സ്‌പോർട്‌സ്, ടിവി, റേഡിയോ എന്നിവയും അതിലേറെയും. അന്താരാഷ്ട്ര വാർത്തകൾ മുതൽ ദേശീയ വാർത്തകൾ, രാഷ്ട്രീയം മുതൽ സാമൂഹികം വരെ, പ്രതിരോധം മുതൽ നിലവിലെ അഫയേഴ്സ് വരെ, സാങ്കേതിക വാർത്തകൾ മുതൽ വിനോദ വാർത്തകൾ വരെ, എല്ലാ വാർത്താ കവറേജുകളും നിഷ്പക്ഷവും ബൗദ്ധികമായി വിശകലനം ചെയ്യുന്നതും വിശ്വസനീയവും വിശ്വസനീയവുമാണ്. IOB ന്യൂസ് നെറ്റ്‌വർക്ക് അറിയിക്കുന്നു, വിദ്യാഭ്യാസം നൽകുന്നു, വിനോദം നൽകുന്നു - നിങ്ങൾ എവിടെയായിരുന്നാലും, നിങ്ങളുടെ പ്രായം എന്തുതന്നെയായാലും.